കൊച്ചി: അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൻ സാമ്പത്തിക ബധ്യത വരുത്തുന്ന ബസുകളുടെ ഉയർന്ന നികുതിയിൽ ഇളവ് നൽകണമെന്ന് കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് ആവശ്യപ്പെട്ടു. വാഹനനികുതി സർക്കാർ സ്കൂള്‍ വാഹനങ്ങള്‍ക്ക് തുല്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ സർക്കാരിന് നിവേദനം സമർപ്പിച്ചു. സ്കൂള്‍ വാഹനത്തില്‍ മൂന്നു ക്യാമറകള്‍ സ്ഥാപിക്കണമെന്ന ഉത്തരവ് പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂള്‍ തുറക്കുംമുൻപ് ബസുകള്‍ ടെസ്റ്റ് ചെയ്ത് മോട്ടോർവാഹന വകുപ്പിന്റെ അംഗീകാരം നേടണം. സർക്കാർ, എയ്ഡഡ് സ്കൂള്‍ വാഹനങ്ങള്‍ക്ക് 20 സീറ്റ് വരെ 500 രൂപയും 20-ന് മുകളില്‍ ആയിരം രൂപയുമാണ് നികുതി. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ വാഹനങ്ങള്‍ക്ക് 20 സീറ്റുവരെ സീറ്റൊന്നിന് 50 രൂപ വീതവും 20-ന് മുകളില്‍ സീറ്റൊന്നിന് 100 രൂപവീതവും നല്‍കണം. സിബിഎസ്‌ഇ, ഐസിഎസ്‌ഇ മേഖലകളില്‍ 1,700 ഓളം സ്കൂളുകളുണ്ട്. ഒരു സ്കൂളിന് ശരാശരി ഏഴു വാഹനങ്ങളുണ്ടാകും. ഉയർന്ന നികുതിക്കും അറ്റകുറ്റപ്പണിക്കും ഭീമമായ തുക ചെലവാകും സ്കൂള്‍ ബസുകളില്‍ മൂന്നു ക്യാമറകള്‍ ഏപ്രില്‍ ഒന്നിന് ശേഷം ഘടിപ്പിക്കണമെന്നാണ് നിർദേശം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ക്യാമറ ഘടിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു. ഒന്നിലേറെ ക്യാമറകള്‍ ഘടിപ്പിക്കണമെന്ന നിർദേശം പിൻവലിക്കണമെന്നാണ് ആവശ്യം. ഉയർന്ന നികുതിയും ക്യാമറ ഘടിപ്പിക്കുന്നതും സിബിഎസ്‌ഇ സ്കൂളുകള്‍ക്ക് കടുത്ത സാമ്ബത്തിക ബാധ്യത വരുത്തുമെന്ന് കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്കൂള്‍സ് ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിരാരാജൻ ചൂണ്ടിക്കാട്ടി.
WE ONE KERALA -NM
Post a Comment