സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ 2219 അധിക തസ്തികള്‍ അനുവദിച്ചു; മലപ്പുറം ജില്ലയുടെ കാര്യത്തിൽ അറിയിപ്പ് പിന്നീട്


തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ അധിക തസ്തികകള്‍ അനുവദിച്ചുകൊണ്ട് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 2024-2025 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണ്ണയ പ്രകാരമുള്ള അധിക തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം സംസ്ഥാന സർക്കാർ മേഖലയിലെ 552 സ്കൂളുകളിലായി 915 അധിക തസ്തികകൾ അനുവദിച്ചു. 658 എയ്‌ഡഡ് സ്കൂളുകളില്‍ 1304 അധിക തസ്തികകളും അനുവദിച്ചിട്ടുണ്ട്. ആകെ 1210 സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുവദിച്ചത്. 2024 ഒക്ടോബർ ഒന്നാം തീയതി പ്രാബല്യത്തിൽ വന്ന വ്യവസ്ഥകൾക്ക് വിധേയമായാണ് തസ്തികകൾക്ക് അംഗീകാരം നൽകുന്നത്. എന്നാൽ മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നും ഔദ്യോഗിക അറിയിപ്പിൽ വിശദമാക്കിയിട്ടുണ്ട്.കളിൽ ഇപ്പോൾ അനുവദിച്ച അധിക തസ്തികകളിൽ ആദ്യം തസ്തികനഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിക്കും. അതിനുശേഷം മാത്രമേ പുതിയ നിയമനം നടത്താൻ പാടുള്ളൂ. എയ്‌ഡഡ് സ്കൂളുകളിലെ അധിക തസ്തികകളിൽ, കേരള വിദ്യാഭ്യാസ ചട്ടം അധ്യായം XXI ചട്ടം 7(2) അനുസരിച്ച് മാത്രമേ നിയമനം നടത്താൻ പാടുള്ളൂ. തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ ഈ തസ്തികയിൽ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് അതത് വിദ്യാഭ്യാസ ഓഫീസറും ട്രഷറി, സ്പാർക്ക് ഉദ്യോഗസ്ഥരും ഉറപ്പു വരുത്തേണ്ടതുമാണ്.



Post a Comment

أحدث أقدم

AD01