ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് അധിക നിരക്ക് ഈടാക്കുമെന്ന് എയർ ഇന്ത്യ. ഹാന്‍ഡ്‌ലിങ് ചാര്‍ജ് എന്ന പേരിലാണ് രക്ഷിതാക്കള്‍ ഒപ്പമില്ലാത്ത 5 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിനൊപ്പം അധിക ചാർജ് ഈടാക്കുക. പ്രവാസി കുടുംബങ്ങൾക്ക് ഇത് അധിക ബാധ്യതയാകും.
മുമ്പ് ടിക്കറ്റ് നിരക്ക് മാത്രം നല്‍കിയാല്‍ മതിയായിരുന്നു. ജി സി സി, തെക്കുകിഴക്കന്‍ ഏഷ്യ, സാര്‍ക് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളില്‍ 8,500 രൂപയാണ് കുട്ടികൾക്കുള്ള അധിക തുക. ബ്രിട്ടന്‍, യൂറോപ്പ്, ഇസ്രയേല്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് 10,000 രൂപ അധികം നൽകണം. യു എസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് 13,000 രൂപയാണ് നൽകേണ്ടത്.
കുട്ടികളുടെ സുരക്ഷയും യാത്രാസുഖവും ഉറപ്പുവരുത്താനാണ് ഈ തീരുമാനമെന്ന് എയര്‍ ഇന്ത്യ വിശദീകരിച്ചു. ഇന്ത്യയിലെ യാത്രയ്ക്ക് കുട്ടികൾക്ക് ടിക്കറ്റ് നിരക്കിന് പുറമേ 5,000 രൂപ കൂടി നല്‍കണം. നേരത്തേ യു എ ഇ സെക്ടര്‍ യാത്രകള്‍ക്ക് മാത്രമായിരുന്നു കുട്ടികൾക്ക് അധിക നിരക്ക് ഈടാക്കിയിരുന്നത്. 184 ദിര്‍ഹമാണ് ഈടാക്കിയിരുന്നത്. യു എ ഇയിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് അധികൃതര്‍ ഈടാക്കിയിരുന്ന തുകയായിരുന്നു ഇത്.
Post a Comment