തളിപ്പറമ്പ് പട്ടുവം മേഖലയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം


പട്ടുവത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും ശക്തമായ കാറ്റിലും കുന്നിടിഞ്ഞും മരങ്ങൾ കടപുഴകിയും ട്രാൻസ്ഫോർമർ നിലംപതിച്ചും വൈദ്യുതി തൂണുകൾ മുറിഞ്ഞും വീടുകൾ തകർന്നും വ്യാപകമായ നഷ്ടം. കരിക്കാൽ അമ്പലം - മംഗലശേരി റോഡിലാണ് കുന്നിടിഞ്ഞത്. ഇവിടെ മണ്ണ് ഖനനം നടത്തിയതിനാൽ കുന്ന് വീണ്ടും ഇടിയാൻ സാധ്യതയുണ്ടെന്നും ഈ റോഡിൽ കൂടിയുള്ള വാഹനയാത്രയും കാൽനടയാത്രയും അപകടാവസ്ഥയിലുമാണെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. മംഗലശേരിയിലെ സ്നേഹലതയുടെ വീടിനു മുകളിൽ അയൽവാസിയുടെ മരം കടപുഴകി വീണു. മംഗലശേരിയിലെ വയൽ  വീട്ടിൽ കർത്ത്യായനിയുടെ വീടിൻ്റെ മേൽക്കുരയുടെ പട്ടിക ഇളകി. ഓടുകൾ തകർന്നു. ഷീറ്റുകൾ കാറ്റിൽപാറി പോയി. വീട് അപകടാവസ്ഥയിലായതിനാൽഇവിടെ താമസിക്കുന്ന കാർത്ത്യായനി, മകൻ, മകൻ്റെ ഭാര്യ, മക്കൾ എന്നിവരെ ഗ്രാമപഞ്ചായത്ത് മെമ്പർ പി അജിത്ത് കുമാറിൻ്റെ നേതൃത്യത്തിൽ സമീപത്തെ കമലയുടെ ആൾ താമസമില്ലാത്ത വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. മുറിയാത്തോട് കുളക്കാട്ട് വയലിലെ കെ ലക്ഷമണൻ്റെ വീടിന് മുകളിൽ അയൽവാസിയുടെ മരം കടപുഴകി വീണു. മുറിയാത്തോട് അംഗൻവാടിക്കുസമീപത്തെ അത്തിലാട്ട് രാജീവൻ്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. പട്ടുവം ഹൈസ്കുൾ റോഡിൽ മൊടോൻ പാലക്കുന്നിൽ ട്രാൻസ്ഫോർമർ നിലപതിച്ചു. മതുകുട പള്ളി റോഡിൽ മരം വൈദ്യുതി തൂണിൽ പൊട്ടിവീണ് വൈദ്യതി തടസവും ഗതാഗത തടസവും ഉണ്ടായി. പട്ടുവം ഗ്രാമ പഞ്ചായത്ത് ആരോഗ്യ _ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മoത്തിലിൻ്റെ നേതൃത്വത്തിൽ യൂത്ത് ലീഗ്, വൈറ്റ്ഗാർഡ് വളണ്ടിയർമാർ മരങ്ങൾ നീക്കം ചെയ്തു. പട്ടുവം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞളായി വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്‌.



Post a Comment

أحدث أقدم

AD01