ചന്തേരയിലെ കെ.സിദ്ദിഖ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. മാണിയാട്ട് ബാങ്കിന് സമീപത്തെ വീട്ടിൽ ഇന്നലെയാണ് കവർച്ച നടന്നത്. വീട്ടുടമ സിദ്ദിഖ് ഹാജി ഹജ്‌ജ് കർമ്മത്തിനായി കഴിഞ്ഞാഴ്ചയാണ് യാത്രതിരിച്ചത്. മറ്റ് കുടുംബാംഗങ്ങൾ ഇന്നലെ വൈകുന്നേരം മൂന്നരക്ക് പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനായി പയ്യന്നൂരിൽ പോയി. രാത്രി 10 മണിയോടെയാണ് തിരിച്ചെത്തിയത്. ഈ 7 മണിക്കൂറിനിടയിലാണ് കവർച്ച നടന്നത്. വീട്ടുകാർ എത്തുമ്പോൾ വീടിൻ്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് നിലയിലായിരുന്നു. വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്‌ടപ്പെട്ടതായി മനസ്സിലായത്. കിടപ്പുമുറിയിലെ അലമാര തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിൽ. ഉടൻതന്നെ പൊലീസിനെ വിവരം അറിയിച്ചു. കാസർകോട് നിന്നുള്ള ഡോഗ്സ്കോഡും ഫോറൻസിക് വിദഗ്‌ധരും സ്‌ഥലത്തെത്തി. കിടപ്പുമുറിയിൽ നിന്നും മണം പിടിച്ച പൊലീസ് നായ അടുക്കള ഭാഗം വഴി വീടിൻ്റെ പുറകുവശത്ത് എത്തി നടവഴി യിലൂടെ റോഡിലെത്തി നിന്നു. വീടിന്റെ പുറകുവശത്തു നിന്നും മോഷണത്തിന് ഉപയോഗിച്ചത് എന്ന് കരുതുന്ന വലിയ ഒരു സ്ക്രൂഡ്രൈവറും കൈയുറയും കണ്ടെടുത്തിട്ടുണ്ട്. ചന്തേര സർക്കിൾ ഇൻസ്പെക്ടർ കെ പ്രശാന്ത്, എസ്.ഐ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ച പരിശോധന തുടരുകയാണ്.
WE ONE KERALA -NM
إرسال تعليق