കോഴിക്കോട് ബിസിനസ് സ്ഥാപനത്തിലെ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊടുവള്ളി പൊലീസാണ് കേസെടുത്തത്.മർദ്ദനമേറ്റ ഷബീർ അലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഷബീർ അലി ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമ ഫിറോസ് ഖാൻ ഉൾപ്പടെ കണ്ടാലറിയാവുന്ന 10 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.ഓമശ്ശേരി പുത്തൂർ പുറായിൽ വീട്ടിൽ ഷബീർ അലിക്കാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. സ്വകാര്യ സ്‌ഥാപനത്തിൽ മാർക്കറ്റിങ് മാനേജറായി ജോലി ചെയ്യുന്ന ഷബീർ അലിയെ ഓഫിസിൽനിന്നും സ്‌ഥാപന ഉടമ ഒരു യോഗത്തിനെന്ന് പറഞ്ഞ് വാഹനത്തിൽ പുറത്തേക്ക് വിളിച്ചുകൊണ്ടുപോവുകയും ക്വട്ടേഷൻ സംഘത്തെ ഉപയോഗപ്പെടുത്തി വാഹനത്തിൽ വച്ചും കോടഞ്ചേരി, വയനാട്ടിലെ റിസോർട്ട് എന്നിവിടങ്ങളിലെത്തിച്ചും മർദിച്ചെന്നുമാണ് പരാതി. മർദനത്തിന് ശേഷം താമരശ്ശേരിയിൽ ഇറക്കിവിട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്.
WE ONE KERALA -NM
Post a Comment