വീണ്ടും കൂട്ട പിരിച്ചുവിടലുമായി ഇന്‍ഫോസിസ്. ഇന്ന് രാവിലെയാണ് മൈസൂരൂ ട്രെയിനിങ് ക്യാമ്പസില്‍ നിന്ന് 240 എന്‍ട്രി ലെവല്‍ ജീവനക്കാര്‍ക്ക് ടെര്‍മിനേഷന്‍ ഇ-മെയില്‍ ലഭിച്ചത്. 240 പേര്‍ക്കാണ് ഇമെയിലുകള്‍ ലഭിച്ചത്. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളില്‍ വിജയിക്കാത്തതിനാല്‍ പിരിച്ചുവിടുന്നുവെന്നാണ് ഏപ്രില്‍ 18 ന് കമ്പനി അയച്ച ഇമെയിലുകളില്‍ പറയുന്നത്. പിരിച്ചുവിടുന്നവര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുമെന്ന് ഇന്‍ഫോസിസ് ഇ-മെയിലില്‍ അറിയിച്ചു.
‘ജനറിക് ഫൗണ്ടേഷന്‍ പരിശീലന പരിപാടി’യില്‍ നിങ്ങള്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. തല്‍ഫലമായി, അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിലേക്കുള്ള നിങ്ങളുടെ യാത്ര തുടരാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇന്റേണൽ ടെസ്റ്റുകൾ വിജയിക്കുന്നതിനുള്ള മൂന്ന് ശ്രമങ്ങൾ, മോക്ക് അസസ്‌മെന്റുകൾ, സംശയ നിവാരണ സെഷനുകൾ എന്നിവയുൾപ്പെടെ നിരവധി അവസരങ്ങൾ നൽകിയിട്ടും, ഈ പരിശീലനാർത്ഥികൾക്ക് ആവശ്യമായ പ്രകടന മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല,’ – കമ്പനി എനട്രി ലെവല്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഇ മെയിലില്‍ അറിയിച്ചു.
ഫെബ്രുവരിയില്‍ 400ഓളം ട്രെയിനികെളെ സമാനരീതിയില്‍ കമ്പനി പിരിച്ചുവിട്ടിരുന്നു. നേരത്തെ പിരിച്ചുവിട്ടവര്‍ക്ക് താത്കാലിക ആശ്വാസം നല്‍കിയിരുന്നില്ല. ഇത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു. നിരവധി ഐടി യൂണിയനുകളാണ് കമ്പനിയുടെ അടിയന്തര നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചത്.
Post a Comment