പുതിയതെരു: പാസഞ്ചർ ട്രെയിനുകൾക്കുപോലും സ്റ്റോപ്പ് അനുവദിക്കാതെ സ്റ്റേഷൻ അടച്ചു പൂട്ടാൻ ഒരുങ്ങുന്നത് ചിറക്കലിനെ മാത്രം ആശ്രയിച്ചു യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് കെ വി സുമേഷ് എംഎൽഎ പറഞ്ഞു. സ്റ്റേഷൻ അടച്ചു പൂട്ടുന്നതിനെതിരെ ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ചിറക്കൽ റെയിൽവേ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ചിറക്കലിൽ നിന്ന് പ്രതിദിനം യാത്ര ചെയ്യുന്നുണ്ട്. പൈതൃക നഗരിയായ ചിറക്കലിലെ റയിൽവേ സ്റ്റേഷൻ ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്. ഇത് നിർത്തുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. അപ്രതീക്ഷിതമായ ഈ തീരുമാനത്തിൽ ജനങ്ങളെ സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ക്ഷേത്ര നഗരിയായ ചിറക്കലിലേക്ക് നിരവധി പേരാണ് വരികയും പോകുകയും ചെയ്യുന്നത്. സ്റ്റേഷൻ നിലനിർത്തണമെന്നാണ് അവിടെയുള്ള നാട്ടുകാരും ലൈസൻസ് ഭാരവാഹികളും സ്ഥിരം യാത്രക്കാരും ആവശ്യപ്പെട്ടത്. റയിൽവേ സ്റ്റേഷൻ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് രാവിലെ 7.00 മണിക്ക് പാസഞ്ചർ ട്രെയിൻ നിർത്തുന്ന സമയത്ത് ചിറക്കൽ റെയിൽവേ സ്റ്റേഷൻ സംരക്ഷണ സംഗമം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥിരമായി അടച്ച് പൂട്ടാന്‍ തീരുമാനം. വടക്കന്‍ ജില്ലകളിലെ രണ്ട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടുന്നത്. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്‌റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഇവിടെ ഒരു പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്തില്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ടി.സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രുതി, വൈസ് പ്രസിഡണ്ട് പി അനിൽകുമാർ, വാർഡ് മെമ്പർ സുജിത്ത്, എടക്കാടൻ രവീന്ദ്രൻ, പ്രമോദ് എന്നിവരും സന്ദർശനത്തിലുണ്ടായിരുന്നു.
WE ONE KERALA -NM
إرسال تعليق