‘മഹാരാഷ്ട്രയ്ക്ക് വിദേശ ഫണ്ട് വാങ്ങാനുള്ള കേന്ദ്ര അനുമതി ബി ജെ പിയുടെ സ്വജനപക്ഷപാതം’; കേരളത്തോട് ചെയ്തത് വലിയ ക്രൂരതയാണെന്നും കെ കെ ശൈലജ


മഹാരാഷ്ട്രയ്ക്ക് വിദേശ ഫണ്ട് വാങ്ങാന്‍ അനുമതി നല്‍കിയത് ബി ജെ പിയുടെ സ്വജനപക്ഷപാതമാണെന്ന് കെ കെ ശൈലജ. കടുത്ത വിവേചനമാണ് കേന്ദ്രം കാണിക്കുന്നത്. സംസ്ഥാനങ്ങളെ ദുര്‍ബലമാക്കി കേന്ദ്രസര്‍ക്കാറിന് നിലനില്‍ക്കാനാവില്ല. പ്രളയ സമയത്ത് കേന്ദ്രം സഹായം ചെയ്തില്ലെന്നും അവർ പറഞ്ഞു. കേരളത്തിൽ സഹായത്തിന് എത്തിയ നേവി ഹെലികോപ്റ്റര്‍ പോലും പണം ചോദിച്ചു. പണം വാഗ്ദാനം ചെയ്തവരില്‍ നിന്ന് വാങ്ങാന്‍ അനുവദിച്ചില്ല. പണം വാങ്ങാന്‍ കേന്ദ്രം അനുവദിച്ചെങ്കില്‍ നഷ്ടപ്പെട്ട പല സ്ഥലങ്ങളും വീണ്ടെടുക്കുവാന്‍ ആകുമായിരുന്നു. കേന്ദ്രം നിര്‍ദയ സമീപനമാണ് കേരളത്തോട് കാട്ടിയത്. എന്നാൽ, പലരുടെയും സംഭാവനകളിലൂടെ കേരളം അതിനെ ശക്തമായി നേരിട്ടുവെന്നും അവർ പറഞ്ഞു.

വയനാട്ടിലും സമാനമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് സർക്കാരിന് ധാരാളം മിഷനറീസ് ഉണ്ട്. അത്തരം ന്യായങ്ങള്‍ ഇതില്‍ പറയേണ്ടതല്ല. സി എം ഡി ആര്‍ എഫിന് എഫ് സി ആര്‍ ഐ രജിസ്‌ട്രേഷന്‍ വേണമെങ്കില്‍ അത് പറയണമായിരുന്നു. ഇത് തികഞ്ഞ പക്ഷപാതമാണ്. കേന്ദ്രം കേരളത്തോട് ചെയ്തത് വലിയ ക്രൂരതയാണെന്നും അവർ ചൂണ്ടിക്കാട്ടി. നിലമ്പൂരിലെ ശക്തനായ സ്ഥാനാര്‍ഥിയാണ് എം സ്വരാജ്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ വലിയ ജനപിന്തുണയുണ്ടായി. അന്‍വര്‍ ഒരു ഭീഷണിയല്ല. സ്വരാജിന് അനുകൂലമായി കക്ഷിരാഷ്ട്രീയ ഭേദമെന്യേ വലിയ മുന്നേറ്റമുണ്ട്. ആശുപത്രികളും റോഡുകളും ജനങ്ങള്‍ കാണുന്നുണ്ട്. വലിയ ഭൂരിപക്ഷത്തില്‍ സ്വരാജ് വിജയിക്കും. നവ കേരള സദസ്സുമായി ബന്ധപ്പെട്ട അന്‍വറിന്റെ ആരോപണത്തില്‍ ഭയമില്ല. കൃത്യമായ കണക്കുകളോടെ സര്‍ക്കാര്‍ നടത്തിയ പരിപാടിയാണത്. തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെയെന്നും ശൈലജ ടീച്ചർ പറഞ്ഞു.



Post a Comment

Previous Post Next Post

AD01