കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കാർഗോ അനുമതി നൽകി കേന്ദ്രം. കാർഗോ എയർ ലിഫ്റ്റിംഗിനായി ഈടാക്കുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഒഴിവാക്കിയാതായി കേന്ദ്ര ധനകാര്യ വകുപ്പ് പ്രൊഫ. കെ വി തോമസിന് നൽകിയ കത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ നിർമ്മലാ സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് നടപടി.
കാർഗോ എയർ ലിഫ്റ്റിങ്ങിനായുള്ള ചാർജ് ഒഴിവാക്കിയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ സംവിധാനം തുടങ്ങാൻ കേന്ദ്രം അനുമതി നൽകിയത്. കേന്ദ്ര ധനകാര്യവകുപ്പ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിന് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മലാ സിദ്ധാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ വിമാനത്താവളം കാർഗോ ഹബ്ബ് ആകുന്നതോടെ മലബാറിന്റെ വികസനത്തിന് ഗുണം ചെയ്യുമെന്ന് പ്രൊഫ. കെ വി തോമസ് പറഞ്ഞു. നിലവിൽ മംഗലാപുരത്താണ് മലബാർ മേഖലകളിലെ കാർഗോ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. കണ്ണൂരിലെ കാർഗോ സർവീസ് സജീവമാകുന്നതോടെ സംസ്ഥാനത്തേക്ക് കൂടുതൽ ഇറക്കുമതി സംവിധാനങ്ങളിലടക്കം പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. വിമാനത്താവളത്തിലേക്ക് അന്താരാഷ്ട്ര തലത്തിലുള്ള വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനുള്ള അനുമതിയും കേരളം തേടിയിട്ടുണ്ട്.
Post a Comment