മരണാനന്തര അവയവദാനത്തിലൂടെ പുതുജീവൻ പകർന്ന് കിളിമാനൂർ സ്വദേശി ജിജിൻ. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിജിന്റെ മസ്തിഷ്ക മരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥിരീകരിച്ചതോടെയാണ് അവയവദാനത്തിന് കുടുംബം സന്നദ്ധത അറിയിച്ചത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്കായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ജിജിൻ. ഹൃദയം, കരൾ, രണ്ട് വൃക്കകൾ, കോർണിയ എന്നിവയാണ് ദാനം ചെയ്തത്. നിലവിൽ ഒരു കരൾ കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി അല്പസമയത്തിന് തന്നെ ഒരു കരളും കിഡ്നിയും കൂടി കൊണ്ടുപോകും



0 تعليقات