‘കുട്ടനാടിന്റെ വികസനക്കുതിപ്പ്; പാലം വരുന്നതിന് മുൻപുള്ള നാടും ശേഷമുള്ള നാടും തമ്മിലുള്ള വ്യത്യാസം ചരിത്രം വിലയിരുത്തും’: മന്ത്രി മുഹമ്മദ് റിയാസ്


കുട്ടനാടിന്റെ യാത്രാദുരിതത്തിന് അറുതി വരുത്തിക്കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ 1300 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്. കുട്ടനാടിന്റെ ജീവനാഡിയെന്ന് വിശേഷിപ്പിക്കാവുന്ന പടഹാരം പാലം ഉൾപ്പെടെയുള്ള സുപ്രധാന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. സർക്കാർ അധികാരത്തിൽ വന്നപ്പോൾ 100 പാലങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അഞ്ച് വർഷം കൊണ്ട് 200 പാലങ്ങൾ നിർമ്മിക്കാൻ സാധിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണമാണ് ഈ നേട്ടത്തിന് പിന്നിൽ. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച ജനതയുടെ വലിയൊരു സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. പാലം വരുന്നതിന് മുൻപുള്ള നാടും ശേഷമുള്ള നാടും തമ്മിലുള്ള വ്യത്യാസം ചരിത്രം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Post a Comment

أحدث أقدم

AD01