പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കീഴടങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്ക് കീഴടങ്ങിയെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വന്തം അഴിമതി മറച്ചുവയ്ക്കാനാണ് ഈ കീഴടങ്ങൽ. എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. ബിജെപിയെ പോലെ തന്നെ കോര്‍പ്പറേറ്റ് സ്വഭാവമാണ് അവര്‍ക്ക്. ഈ സർക്കാർ പാവപ്പെട്ടവർക്ക് അനുകൂലമായ നയങ്ങളൊന്നും സ്വീകരിക്കുന്നില്ല. കോര്‍പ്പറേറ്റുകള്‍ ഫണ്ട് ചെയ്യുന്ന സര്‍ക്കാരാണിതെന്നും രാഹുൽ ആരോപിച്ചു. അതേസമയം അമേരിക്കയിൽ അദാനിക്കെതിരായ കേസ് മോദിയെ ലക്ഷ്യം വെച്ചാണെന്നും എപ്സ്റ്റീൻ വിഷയം പാര്‍ലമെന്‍റിൽ ഉയര്‍ത്തിയപ്പോള്‍ മോദി ഓടിയൊളിച്ചെന്നും രാഹുൽ പറഞ്ഞു. അടൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടെന്നും ജനങ്ങളെ കേൾക്കുന്ന, ബഹുമാനിക്കുന്ന, തെറ്റുകൾ അംഗീകരിക്കുന്ന ഒരു സർക്കാർ ആയിരിക്കും യുഡിഎഫിന്‍റേതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പെട്രോൾ ഡീസൽ വിലക്കയറ്റത്തിൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും എന്ത് നടപടി എടുത്തുവെന്നും രാഹുൽ ചോദിച്ചു. യുഡിഎഫ് സർക്കാർ റബ്ബർ തൊഴിലാളികളെ പിന്തുണയ്ക്കുകയും റബ്ബർ വ്യവസായത്തെ സംരക്ഷിക്കുകയും ചെയ്തിരുന്നു. അവർ ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ നഷ്ടപരിഹാരം നൽകുകയും ചെയ്തു. എന്നാൽ റബ്ബർ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ എൽഡിഎഫ് വിസമ്മതിച്ചു. തൊഴിലാളികളെയോ റബ്ബർ വ്യവസായത്തെയോ സംരക്ഷിക്കുന്നതിൽ അവർക്ക് താൽപ്പര്യമില്ല. കോർപ്പറേറ്റുകളുമായി അടുത്ത ബന്ധം നിലനിർത്തുന്നതിലാണ് അവർക്ക് സന്തോഷമെന്നും രാഹുൽ കുറ്റപ്പെടുത്തി. ശബരിമലയിൽ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഇതിൽ നിന്ന് വ്യക്തമാകുന്നത് ബിജെപി-സിപിഎം ബന്ധമാണ്. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എൽഡിഎഫിനെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിന്‍റെ പ്രകൃതിഭംഗിയും മനുഷ്യരുടെ സഹവർത്തിത്വവും രാഹുൽ ഗാന്ധി എടുത്തുപറഞ്ഞു. കേരളത്തിലെ നഴ്‌സുമാർ കരുണ ഉള്ളവരാണ്. തന്‍റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. അമ്മയെ പരിചരിക്കുന്നത് കേരളത്തിൽ നിന്നുള്ള നഴ്സ്മാരാണ്. അവർ കാരുണ്യത്തോടെയായിരിക്കും അമ്മയെ പരിചരിക്കുക എന്ന് ഉറപ്പാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഇല്ലാത്തതും കരുണ ആണെന്ന് രാഹുൽ പറഞ്ഞു. പത്തനംതിട്ടയിലെ പര്യടനത്തിന് ശേഷം രാഹുൽ ഇന്ന് കോട്ടയത്തെത്തും.
പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കീഴടങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്ക് കീഴടങ്ങിയെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വന്തം അഴിമതി മറച്ചുവയ്ക്കാനാണ് ഈ കീഴടങ്ങൽ. എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. ബിജെപിയെ പോലെ തന്നെ കോര്‍പ്പറേറ്റ് സ്വഭാവമാണ് അവര്‍ക്ക്. ഈ സർക്കാർ പാവപ്പെട്ടവർക്ക് അനുകൂലമായ നയങ്ങളൊന്നും സ്വീകരിക്കുന്നില്ല. കോര്‍പ്പറേറ്റുകള്‍ ഫണ്ട് ചെയ്യുന്ന സര്‍ക്കാരാണിതെന്നും രാഹുൽ ആരോപിച്ചു. അതേസമയം അമേരിക്കയിൽ അദാനിക്കെതിരായ കേസ് മോദിയെ ലക്ഷ്യം വെച്ചാണെന്നും എപ്സ്റ്റീൻ വിഷയം പാര്‍ലമെന്‍റിൽ ഉയര്‍ത്തിയപ്പോള്‍ മോദി ഓടിയൊളിച്ചെന്നും രാഹുൽ പറഞ്ഞു. അടൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടെന്നും ജനങ്ങളെ കേൾക്കുന്ന, ബഹുമാനിക്കുന്ന, തെറ്റുകൾ അംഗീകരിക്കുന്ന ഒരു സർക്കാർ ആയിരിക്കും യുഡിഎഫിന്‍റേതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പെട്രോൾ ഡീസൽ വിലക്കയറ്റത്തിൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും എന്ത് നടപടി എടുത്തുവെന്നും രാഹുൽ ചോദിച്ചു. യുഡിഎഫ് സർക്കാർ റബ്ബർ തൊഴിലാളികളെ പിന്തുണയ്ക്കുകയും റബ്ബർ വ്യവസായത്തെ സംരക്ഷിക്കുകയും ചെയ്തിരുന്നു. അവർ ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ നഷ്ടപരിഹാരം നൽകുകയും ചെയ്തു. എന്നാൽ റബ്ബർ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ എൽഡിഎഫ് വിസമ്മതിച്ചു. തൊഴിലാളികളെയോ റബ്ബർ വ്യവസായത്തെയോ സംരക്ഷിക്കുന്നതിൽ അവർക്ക് താൽപ്പര്യമില്ല. കോർപ്പറേറ്റുകളുമായി അടുത്ത ബന്ധം നിലനിർത്തുന്നതിലാണ് അവർക്ക് സന്തോഷമെന്നും രാഹുൽ കുറ്റപ്പെടുത്തി. ശബരിമലയിൽ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഇതിൽ നിന്ന് വ്യക്തമാകുന്നത് ബിജെപി-സിപിഎം ബന്ധമാണ്. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എൽഡിഎഫിനെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിന്‍റെ പ്രകൃതിഭംഗിയും മനുഷ്യരുടെ സഹവർത്തിത്വവും രാഹുൽ ഗാന്ധി എടുത്തുപറഞ്ഞു. കേരളത്തിലെ നഴ്‌സുമാർ കരുണ ഉള്ളവരാണ്. തന്‍റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. അമ്മയെ പരിചരിക്കുന്നത് കേരളത്തിൽ നിന്നുള്ള നഴ്സ്മാരാണ്. അവർ കാരുണ്യത്തോടെയായിരിക്കും അമ്മയെ പരിചരിക്കുക എന്ന് ഉറപ്പാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഇല്ലാത്തതും കരുണ ആണെന്ന് രാഹുൽ പറഞ്ഞു. പത്തനംതിട്ടയിലെ പര്യടനത്തിന് ശേഷം രാഹുൽ ഇന്ന് കോട്ടയത്തെത്തും.
.jpg)


إرسال تعليق