തെലങ്കാനയിൽ കൂട്ടക്കുരുതി; പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആറുപേരെ കൊന്നു, ഇരയായ പെൺകുട്ടി, സ്വന്തം ഭാര്യ, രണ്ടുമക്കളെയും കൊലപ്പെടുത്തി

 

തെലങ്കാനയിൽ കൂട്ടക്കുരുതി. പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആറുപേരെ കൊന്നു. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ഷാബാദിൽ ആണ് നടുക്കുന്ന കൂട്ടക്കൊല. ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്തി. ഇതിന് പിന്നാലെ വീട്ടിലെത്തി ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി.പ്രതി രാജ്കുമാർ ഒളിവിൽ. ഇയാളെ പിടികൂടുന്നതിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മെയ് മാസത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്നതിന് യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പി. രാജ്കുമാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അവളുടെ അമ്മയെയും അമ്മൂമ്മയെയും കൊലപ്പെടുത്തിയതായും പിന്നീട് വെള്ളിയാഴ്ച രാത്രി ഷബാദ് മണ്ഡലിൽ വ്യത്യസ്ത പ്രദേശങ്ങളിൽ വെച്ച് ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതായും പൊലീസ് ശനിയാഴ്ച അറിയിച്ചു.

കൊലപാതകം നടന്നയുടനെ പ്രതി പിതാവിനെ വിളിച്ച് കുറ്റം സമ്മതിച്ചു. രണ്ട് കുടുംബങ്ങളെയും താൻ ഇല്ലാതാക്കിയെന്നും ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നുവെന്നും അയാൾ പറഞ്ഞതായി പറയുന്നു.കൊലപാതകത്തിനുള്ള കൃത്യമായ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും, അയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താലേ മുഴുവൻ ചിത്രവും വ്യക്തമാകൂ എന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.



إرسال تعليق

0 تعليقات