വനിതാ സംവരണ ഭേദഗതി ബില്ലിന് പിന്തുണ തേടി കേന്ദ്രം; വിയോജിപ്പ് പ്രകടിപ്പിച്ച് കോൺ​ഗ്രസ്


വനിതാ സംവരണ ഭേദഗതി ബില്ലിൽ പിന്തുണ തേടി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ഇരു സഭകളിലെയും എംപിമാർക്ക് കത്തെഴുതി പ്രധാനമന്ത്രി. ബിൽ നിയമവിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷമാണെന്നും നരേന്ദ്രമോദി നരേന്ദ്രമോദി വ്യക്തമാക്കി. എന്നാൽ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കയാണ് കോൺഗ്രസ്. സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം നിരാകരിച്ചതായി മല്ലികാർജുൻ ഖാർ​ഗെ അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്തെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം എന്നും വിമർശനം ഉയർന്നിട്ടുണ്ട്. വനിതാ സംവരണ ബിൽ നടപ്പിലാക്കാനുള്ള സംശയം വന്നെത്തിയെന്ന മോദി എം പിമാർക്ക് അയച്ച കത്തിൽ പറയുന്നു. 2029ലെ ലോക്സ്ഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വനിതാ സംവരണം നടപ്പിലാക്കണം. നമ്മുടെ രാജ്യത്തിലെ സ്ത്രീകളോടുളള ഉത്തരവാദിത്തത്തിന്റെ പൂർത്തീകരണമാണിത് എന്നും മോദി അയച്ച കത്തിൽ പറയുന്നു. പാർട്ടിയേയോ വ്യക്തിയേയോ നോക്കാതെ പാർലമെന്റിൽ വനിതാ സംവരണം നടപ്പിലാക്കണമെന്ന് മോദി വ്യക്തമാക്കുന്നു.



Post a Comment

أحدث أقدم

AD01