റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ സ്ഫോടകവസ്തു ഘടിപ്പിച്ച ഉപകരണം ബോഗിയിൽ ഇടിച്ചതായും ഇതേ തുടർന്നാണ് ശക്തമായ സ്ഫോടനം ഉണ്ടായതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനസ്ഥലത്തുനിന്ന് പുക ഉയരുന്ന ദൃശ്യങ്ങളും പാളം തെറ്റിയ ട്രെയിനിൻ്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് ക്വറ്റയിലുള്ള സർക്കാർ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസും ഭീകരവിരുദ്ധ വകുപ്പും ബോംബ് സ്ക്വാഡും പരിശോധന ആരംഭിച്ചു. സ്ഫോടനത്തെ ശക്തമായി അപലപിച്ച് ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി രംഗത്തെത്തി.