ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ചെൽസിക്ക് ജയത്തോടെ തുടക്കം



സാബി അലൻസോയുടെ കീഴിൽ യുവ താരങ്ങളുമായി ഇറങ്ങിയ ചെൽസിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യം മത്സരത്തിൽ ജയം. ഫുൾഹാമിനെതിരെ അവരുടെ തട്ടകത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലൂസിന്റെ വിജയം. 
ജാവോ പെഡ്രോ,മോർഗൻ റോജേഴ്‌സ്, കോൾ പാൽമാർ എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. ജോഷ്വ കിങ്, ഗോൺസാലോ ഗാർഷ്യ എന്നീ താരങ്ങൾ എതിരാളികൾക്ക് വേണ്ടിയും വലകുലുക്കി. മത്സരം തുടങ്ങി 31 സെക്കന്റുകൾക്കുള്ളിൽ ചെൽസി ആദ്യ വെടി പൊട്ടിച്ചു. കോൾ പാമർ നൽകിയ പന്ത് ഫുൾഹാം ഗോൾകീപ്പർ ലെനോയുടെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിൽ എത്തിച്ചു. 23-ാം മിനിറ്റിൽ ജോഷ്വ കിങ് ഗോൾ തിരിച്ചടിച്ച് ടീമിനെ ഒപ്പമെത്തിച്ചു. 41-ാം മിനിറ്റിൽ മുൻ ചാമ്പ്യന്മാർ വീണ്ടും മുന്നിലെത്തി. ലാക്രോയിക്സ് നീട്ടി നൽകിയ പന്ത് ഫസ്റ്റ് ടച്ചിൽ തന്നെ നിയന്ത്രിച്ച റോജേഴ്സ് വലംകാൽ കൊണ്ട് എടുത്ത ഷോട്ട് ഗോളിൽ കലാശിച്ചു. 49-ാം മിനിറ്റിൽ പാമറും ഗോൾ നേടി ലീഡ് വർധിപ്പിച്ചു. ഏഴ് മിനിറ്റുകൾക്ക് ശേഷം ഗാർഷ്യയുടെ ഗോളിലൂടെ സ്കോർ 2-3. സമനില ഗോളിനായി ആതിഥേയർ പിന്നീട് നിരവധി തവണ ശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധനിര പ്രകടനം തിരിച്ചടിയായി.


إرسال تعليق

0 تعليقات