സ്വതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി രാജ്യതലസ്ഥാനം; കനത്ത ജാഗ്രതയിൽ നഗരം

 

സ്വതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി രാജ്യതലസ്ഥാനം. ചെങ്കോട്ടയ്ക്കും പരിസരങ്ങളിലുമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 20,000ത്തോളം സുരക്ഷാ ഉദ്യോഗാഥരെയാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് നഗരം

രാജ്യം 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുമ്പോൾ കനത്ത ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ചെങ്കോട്ടയ്ക്കും സമീപ പരിസരങ്ങളിലുമായി മാത്രം 11,000ത്തിൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ദില്ലി പൊലീസിനു പുറമെ ആർമിയും അർധസൈനിക വിഭാഗങ്ങളും ചേർന്ന് ചെങ്കോട്ടയ്ക്ക് ചുറ്റും ബഹുകമാന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അത്യാധുനിക സിസിടിവി ക്യാമറകൾ, ഫേഷ്യൽ റെക്കോഗ്നിഷൻ സിസ്റ്റം, എഎൻപിആർ ക്യാമറകൾ എന്നിവ ഉപയോഗിച്ച് ചടങ്ങും പരിസരവും സസൂക്ഷ്മം നിരീക്ഷിക്കും. പാർക്കിങ് ഏരിയകളിൽ ആദ്യമായി അണ്ടർ-വെഹിക്കിൾ സർവൈലൻസ് സിസ്റ്റവും നടപ്പിലാക്കിയിട്ടുണ്ട്. തലേദിവസം രാത്രി മുതൽ ദില്ലിയിലേക്കുള്ള വാണിജ്യ വാഹനങ്ങളുടെ പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കർശന പരിശോധനയാണ് നടക്കുന്നത്. അതേസമയം സ്വാതന്ത്ര്യദിന ചടങ്ങിന്റെ മുന്നോടിയായുള്ള ഫുൾ ഡ്രസ് റിഹേഴ്സൽ കർശന സുരക്ഷയോടെ നടന്നു.



Post a Comment

0 Comments