കരിക്കോട്ടക്കരി: കരിക്കോട്ടക്കരി പള്ളിമുറ്റത്ത് കാൽനൂറ്റാണ്ടായി നില നിന്നിരുന്ന അത്തി മരം വേണ്ടത്ര ആലോചന ഇല്ലാതെ മുറിച്ചു മാറ്റിയത് വിശ്വാസികളിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഈ വിഷയം ഉന്നയിച്ച പ്രദേശത്തെ യുവജനങ്ങളോടും പരിസ്ഥിതി സ്നേഹികളോടും പള്ളി മുറ്റം നവീകരിക്കുന്നതിന്റെ ഭാഗമായി മുറിച്ചതാണ് എന്നും അത്തിമരം അടക്കം പുതിയ തണൽ മരങ്ങൾ മുറ്റത്തു കൂടുതൽ ആയി നടും എന്നുമാണ് അധികൃതർ ഉറപ്പു നൽകിയിരുന്നത്. ഈ ഉറപ്പിൽ കഴിഞ്ഞ ദിവസം പള്ളിമുറ്റത്തു യുവജനങ്ങൾ പുതിയ അത്തിമരം നട്ടിരുന്നു. ഈ തൈ കഴിഞ്ഞ രാത്രിയിൽ സാമൂഹിക ദ്രോഹികൾ നശിപ്പിച്ച സ്ഥിതിയിൽ ആണ് ഉള്ളത്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ യുവജനങ്ങളുടെയും സമാന ചിന്താഗതിക്കാരുടെയും നേതൃത്വത്തിൽ ഉണ്ടാകും എന്ന് തൈ നടുന്നതിനു മുൻകൈ എടുത്ത യുവജനങ്ങൾ അറിയിച്ചു.
കരിക്കോട്ടക്കരി: കരിക്കോട്ടക്കരി പള്ളിമുറ്റത്ത് കാൽനൂറ്റാണ്ടായി നില നിന്നിരുന്ന അത്തി മരം വേണ്ടത്ര ആലോചന ഇല്ലാതെ മുറിച്ചു മാറ്റിയത് വിശ്വാസികളിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഈ വിഷയം ഉന്നയിച്ച പ്രദേശത്തെ യുവജനങ്ങളോടും പരിസ്ഥിതി സ്നേഹികളോടും പള്ളി മുറ്റം നവീകരിക്കുന്നതിന്റെ ഭാഗമായി മുറിച്ചതാണ് എന്നും അത്തിമരം അടക്കം പുതിയ തണൽ മരങ്ങൾ മുറ്റത്തു കൂടുതൽ ആയി നടും എന്നുമാണ് അധികൃതർ ഉറപ്പു നൽകിയിരുന്നത്. ഈ ഉറപ്പിൽ കഴിഞ്ഞ ദിവസം പള്ളിമുറ്റത്തു യുവജനങ്ങൾ പുതിയ അത്തിമരം നട്ടിരുന്നു. ഈ തൈ കഴിഞ്ഞ രാത്രിയിൽ സാമൂഹിക ദ്രോഹികൾ നശിപ്പിച്ച സ്ഥിതിയിൽ ആണ് ഉള്ളത്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ യുവജനങ്ങളുടെയും സമാന ചിന്താഗതിക്കാരുടെയും നേതൃത്വത്തിൽ ഉണ്ടാകും എന്ന് തൈ നടുന്നതിനു മുൻകൈ എടുത്ത യുവജനങ്ങൾ അറിയിച്ചു.