വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ഒമ്പത് ദിവസം നീണ്ടു നിന്ന തിരുനാൾ മഹോത്സവത്തിനാണ് ചൊവ്വാഴ്ച്ച സാമാപിച്ചത്. ചാവറയച്ചന്റെ പേരിലുള്ള ആദ്യത്തെ ദേവാലയമാണ് കീഴ്പ്പള്ളിയിലേത്. തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി വിശുദ്ധ കുർബാനകളും . വചന പ്രഘോഷണങ്ങളും നൊവേനകളും ബൈബിൾ സന്ധ്യയും കലാപരിപാടികളും നടന്നു തിങ്കളാഴ്ച്ച വൈകുന്നേരം കീഴ്പ്പള്ളിയിൽ ടൗൺ ചുറ്റിയുള്ളപ്രദക്ഷിണവും നടന്നു. റവ:ഫാദർ ജോസ് പൂവന്നിക്കുന്നേൽ . ഫാ.: ബിബിൻ ഇലഞ്ഞിപ്പള്ളി ഫാ: വിപിൻ വെമ്മേനിക്കട്ടയിൽ . ഫാ : റോബിൻ പരിയാനിക്കൽ ഫാ: സുനിൽ മക്കനാൽ, ഫാ: മാർട്ടിൻ പാറപ്പള്ളിയത്ത്, ഫാ: മോൺ സെബാസ്റ്റ്യൻ പാലക്കുഴി, ഫാ. : ജോൺ കൊച്ചു പുരയ്ക്കൽ, ഫാ : തോമസ് വടക്കേമുറി ഫാ: ജെയിസൺ കോലക്കുന്നേൽ , ഫാ: അഗസ്റ്റിൻ വടക്കൻ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.നേർച്ചഭക്ഷണം വിതരണം ചെയ്താണ് തിരുനാൾ സമാപിച്ചത്.
റിപ്പോർട്ട് : കെ.ബി. ഉത്തമൻ