തളിപ്പറമ്പ്: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി നീലേശ്വരം കിനാനൂർ ചോയങ്കോട്ടെ വി.ജി.ബിജു(48)വിന് അഞ്ചുവർഷം തടവും അരലക്ഷം രൂപ പിഴയും. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി മുജീബ് റഹ്‌മാനാണ് ശിക്ഷവിധിച്ചത്. 2017 ഫെബ്രുവരി ആറിനായിരുന്നു സംഭവം.
കാഞ്ഞങ്ങാട് സ്വദേശിനിയായ പെൺകുട്ടി പിലാത്തറയിലാണ് താമസിച്ച് പഠിച്ചിരുന്നത്. സ്ഥാപനത്തിലെ ഡ്രൈവറാണ് പ്രതി.
പെൺകുട്ടിയുടെ സ്കൂൾ യൂണിഫോം എടുത്തുവെച്ച പ്രതി അതെടുക്കാൻ താൻ താമസിക്കുന്ന ഷെഡ്ഡിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി. അവിടന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലാണ് കുറ്റപത്രം സമർപ്പിച്ചത്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.