കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീസ്ഥലങ്ങള്‍അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചുകിലോമീറ്റര്‍പരിധിയിലാകും അടച്ചിടുക. കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം തുറന്നു.
* 0495 2383100,
* 0495 2383101,
*0495 2383400,
* 0495 2384101,
* 0495 2386100
എന്നിവയാണ്കണ്‍ട്രോള്‍റൂംനമ്പറുകള്‍.കോഴിക്കോട്ഗസ്റ്റ്ഹൗസ്കേന്ദ്രീകരിച്ചാണ് കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത് .ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍കോളജിലെത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി.75ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍സജ്ജമാക്കിയിട്ടുണ്ട്.കുട്ടികള്‍ക്ക്പ്രത്യേകമായും ഐസലേഷന്‍ സൗകര്യംഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്‍സൗകര്യങ്ങളുംഇവിടെഒരുക്കിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് നിപവൈറസ് സ്ഥിതീകരിച്ചതായി അറിയിച്ചത്. മരിച്ച രണ്ടുപേരുടെപരിശോധനാ ഫലമാണ് പൂനെ വൈറോളജിഇന്‍സ്റ്റിറ്റ്യൂട്ടില്‍നടത്തിയപരിശോധനയില്‍ നിപ പോസിറ്റീവ് ആയത്. ചികിത്സയില്‍ കഴിയുന്ന നാലുപേരുടെ ഫലം കൂടി വരാനുണ്ട്. കഴിഞ്ഞ മാസം 30നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെ മരണം സ്ഥിതീകരിച്ചത് . നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര വിദഗ്ധസംഘംകേരളത്തിലെത്തും.