അവര്‍ക്കൊക്കെ നല്‍കുന്ന പിന്തുണയുടെ ഒരു ശതമാനമെങ്കിലും സഞ്ജു അര്‍ഹിക്കുന്നില്ലേ; ചോദ്യവുമായി ആരാധക‌ർ. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 16 September 2023

അവര്‍ക്കൊക്കെ നല്‍കുന്ന പിന്തുണയുടെ ഒരു ശതമാനമെങ്കിലും സഞ്ജു അര്‍ഹിക്കുന്നില്ലേ; ചോദ്യവുമായി ആരാധക‌ർ.

 

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിട് ഇന്ത്യ ആറ് റണ്‍സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ട്രെന്‍ഡിംഗായി മലയാളി താരം സഞ്ജു സാംസണ്‍. ഏഷ്യാ കപ്പില്‍ ഫൈനലുറപ്പിച്ചതിനാല്‍ ശ്രീലങ്കക്കെതിരെ കളിച്ച ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നലെ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്.വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്. എന്നാല്‍ ഇന്നലെ അവസരം കിട്ടിയ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെ തഴഞ്ഞ ടീം മാനേജ്മെന്‍റിന്‍റെയും സെലക്ടര്‍മാരുടെയും തീരുമാനത്തിനെതിരെ ആണ് ആരാധകരരോഷം ഉയരുന്നത്.26 റണ്‍സ് എടുത്ത് പുറത്തായ സൂര്യകുമാര്‍ യാദവും അഞ്ച് റണ്‍സ് വീതമെടുത്ത് മടങ്ങിയ തിലക് വര്‍മയും ഇഷാന്‍ കിഷനും നിരാശപ്പെടുത്തിയപ്പോള്‍ ഇവര്‍ക്ക് നല്‍കുന്ന പിന്തുണയുടെ ഒരു ശതമാനമെങ്കിലും സഞ്ജു സാംസണ്‍ അര്‍ഹിക്കുന്നില്ലെ ഏന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. മുംബൈക്കാരായ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുംബൈ താരങ്ങള്‍ക്ക് എത്ര പരാജയപ്പെട്ടാലും വീണ്ടും വീണ്ടും അവസരം നല്‍കുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന സൂര്യയെ ഏകദിനത്തില്‍ കണ്ണടച്ച് വിശ്വസിക്കുന്ന ടീം മാനേജ്മെന്‍റ് എന്തുകൊണ്ടാണ് ഏകദിനത്തില്‍ 50ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ അവഗണിക്കുന്നത് കഴിവ് തെളിയിക്കാന്‍ ഇനിയും സൂര്യക്ക് എത്ര അവസരം നല്‍കണമെന്നും ആരാധകര്‍ ചോദിച്ചു. 


Post Top Ad