ശബരിമല: മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങിയതോടെ ശബരിമലയിലേക്ക് തീർഥാടകരുടെ തിരക്ക് വർധിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദർശനത്തിനായി എത്തിയ തീർഥാടകർ ശാലകൾ കെട്ടി കാത്തിരിക്കുകയാണ്. സുരക്ഷയ്ക്കായി പമ്പ മുതൽ പുല്ലുമേട് വരെയുള്ള പ്രദേശത്ത് 1000 പോലീസുകാരെ കൂടുതലായി വിന്യസിച്ചു. പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളുമാണ് പ്രധാനമായും നടക്കുക. മകരവിളക്ക് ദിനമായ തിങ്കളാഴ്ച പുലർച്ചെ 2.46നാണ് മകരസംക്രമ പൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നും പ്രത്യേക ദൂതന് വഴി എത്തിക്കുന്ന നെയ്യ് അഭിഷേകം ചെയ്താണ് സംക്രമപൂജ നടക്കുക. അന്ന് പതിവുപൂജകള്‍ക്കുശേഷം ഉച്ചയ്ക്ക് അടയ്ക്കുന്ന നട വൈകുന്നേരം അഞ്ചിനാണ് തുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും.
ശബരിമല: മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങിയതോടെ ശബരിമലയിലേക്ക് തീർഥാടകരുടെ തിരക്ക് വർധിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദർശനത്തിനായി എത്തിയ തീർഥാടകർ ശാലകൾ കെട്ടി കാത്തിരിക്കുകയാണ്. സുരക്ഷയ്ക്കായി പമ്പ മുതൽ പുല്ലുമേട് വരെയുള്ള പ്രദേശത്ത് 1000 പോലീസുകാരെ കൂടുതലായി വിന്യസിച്ചു. പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളുമാണ് പ്രധാനമായും നടക്കുക. മകരവിളക്ക് ദിനമായ തിങ്കളാഴ്ച പുലർച്ചെ 2.46നാണ് മകരസംക്രമ പൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നും പ്രത്യേക ദൂതന് വഴി എത്തിക്കുന്ന നെയ്യ് അഭിഷേകം ചെയ്താണ് സംക്രമപൂജ നടക്കുക. അന്ന് പതിവുപൂജകള്‍ക്കുശേഷം ഉച്ചയ്ക്ക് അടയ്ക്കുന്ന നട വൈകുന്നേരം അഞ്ചിനാണ് തുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും.