കൊച്ചി: ആഗോള ഷിപ്പിങ് വ്യവസായത്തിലെ ഹബ്ബായി മാറി കൊച്ചിൻ ഷിപ്പ് യാർഡ്. കൊച്ചി കപ്പൽ ശാലയ്ക്ക് ഏറ്റവും ഒടുവിൽ എത്തിയ ഓർഡർ യൂറോപ്പിലേക്കുള്ള 500 കോടിയുടെ സർവീസ് ഓപ്പറേഷൻ വെസൽ വിഭാഗത്തിൽപ്പെടുന്ന ഹൈബ്രിഡ് കപ്പൽ നിർമിച്ചു നൽകാനാണ്.സമുദ്ര മേഖലയിൽ നിലയുറപ്പിച്ച് കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് ഈ ഹൈബ്രിഡ് കപ്പൽ ഉപയോഗിക്കുന്നത്. 500 കോടിയുടെ കരാറിൽ നിർമിക്കുന്ന കപ്പലിന്റെ നിർമാണം കപ്പൽശാലയിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നോർവയിലെ വാർഡ് എ എസ് കമ്പനിയാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മികച്ച സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ഈ കപ്പലിൽ 54 ജീവനക്കാർക്ക് വരെ പ്രവേശിക്കാൻ സാധിക്കും.കഴിഞ്ഞ കുറെ വർഷങ്ങങ്ങളായി അന്താരാഷ്ട്ര കപ്പൽ നിർമാണ രംഗത്ത് സജീവമാണ് കൊച്ചി കപ്പൽശാല. ഡെൻമാർക്ക്, ജർമനി, അമേരിക്ക, നെതർലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങൾക്കായി 50 ലേറെ കപ്പലുകൾ കൊച്ചിൻ കപ്പൽശാല നിർമിച്ചു നൽകിയിട്ടുള്ളത്. ഇവയ്ക്കൊപ്പം കൊച്ചി കപ്പൽശാലയിൽ നിർമിച്ച സ്വയം നിയന്ത്രിത ഇലട്രിക്ക് കാർഗോ ഫെറികൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.അതേസമയം ജർമ്മൻ കമ്പനിക്ക് വേണ്ടി എട്ട് വിവിധോദ്ദേശ യാനങ്ങളുടെ നിർമാണവും ഇവിടെ പുരോഗമിക്കുകയാണ്. ഇവയ്ക്കെല്ലാം പുറമെ യുദ്ധകപ്പലുകളുടേയും മിസൈൽ വെസലുകളുടേയും നിർമാണവും യാർഡിൽ പുരോഗമിക്കുകയാണ്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ദും നാവിക സേനയ്ക്ക് നിർമിച്ച് നൽകിയത് കൊച്ചിൻ കപ്പൽശാലയ്ക്ക് അഭിമാന നേട്ടമായിരുന്നു.
Thursday 1 February 2024
Home
. NEWS kerala
ഒന്നും രണ്ടുമല്ല, കൊച്ചി കപ്പൽശാലയ്ക്ക് 500 കോടിയുടെ കരാർ; ഇടപാട് യൂറോപ്പിൽ നിന്ന്.