തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളായ മലയോര ഹൈവേയും തീരദേശ ഹൈവേയും ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അസാധ്യമെന്ന് കരുതി മുൻ സർക്കാരുകൾ ഉപേക്ഷിച്ച ദേശീയപാത വികസനം അടുത്തവർഷം യാഥാർഥ്യമാകും. 5600 കോടി രൂപയാണ് ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ വിനിയോഗിച്ചത്. പാറശ്ശാല മണ്ഡലത്തിലെ വികസനത്തിന് പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പുകൾ സവിശേഷ ശ്രദ്ധ നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. പാറശാല ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് എട്ട് കോടി രൂപ ചെലവില്‍ ആധുനിക നിലവാരത്തിലാണ് 7.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റിംഗ് റോഡ് നവീകരിച്ചത്. പാറശാല ഗ്രാമപഞ്ചായത്തിലെ പവതിയാന്‍വിളയില്‍ നിന്നും ആലംപാറ വഴി തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Thursday 8 February 2024
Home
. NEWS
ചെലവഴിച്ചത് 5,600 കോടി; മലയോര - തീരദേശ ഹൈവേയിലൂടെ ഉടൻ വാഹനമോടും, സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വികസനമെന്ന് മന്ത്രി റിയാസ്