കഫീലിന്റെ ബോട്ടുമായി മുംബൈയിലെത്തിയവരെ പാവപ്പെട്ട പ്രവാസികളെന്ന നിലയില്‍ ശരിയായി പരിഗണിക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 8 February 2024

കഫീലിന്റെ ബോട്ടുമായി മുംബൈയിലെത്തിയവരെ പാവപ്പെട്ട പ്രവാസികളെന്ന നിലയില്‍ ശരിയായി പരിഗണിക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍

 

മുംബൈ: കഫീലിന്റെ ബോട്ടുമായി രേഖകളൊന്നുമില്ലാതെ കുവൈറ്റില്‍ നിന്ന് മുംബൈയിലെത്തിയ പ്രവാസികള്‍ക്ക് ക്രിമിനല്‍ ഗൂഢോദ്യേശ്യങ്ങള്‍ ഒന്നുമില്ലെന്നും ഗത്യന്തരമില്ലാതെ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും പ്രതികളുടെ അഭിഭാഷകന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്ന് മല്‍സ്യബന്ധന തൊഴിലാളികളായ കക്ഷികളെ പാവപ്പെട്ട പ്രവാസികളെന്ന നിലയില്‍ ശരിയായി പരിഗണിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.തന്റെ കക്ഷികള്‍ സാഹചര്യങ്ങളുടെ ഇരകളാണെന്ന് പ്രതികളുടെ അഭിഭാഷകന്‍ സുനില്‍ പാണ്ഡെ അവകാശപ്പെട്ടു. അബ്ദുല്ല ഷര്‍ഹീദ് എന്നയാള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളായി ജോലി ചെയ്തുവരികയായിരുന്നു മൂവരും. കൃത്യമായി ശമ്പളം നല്‍കാതിരിക്കുകയും തൊഴിലാളികളെ മര്‍ദ്ദിക്കുകയും ചെയ്തു. മൂവരുടെയും പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കുടുങ്ങിപ്പോയ ഇവര്‍ രക്ഷപ്പെടാനായി തൊഴിലുടമയുടെ ബോട്ടില്‍ സ്വന്തംനാട്ടിലേക്ക് പുറപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.തൊഴിലുടമയ്‌ക്കെതിരേ കുവൈറ്റിലെ ഒരു പ്രാദേശിക പോലീസ് സ്റ്റേഷനിലും ഇന്ത്യന്‍ എംബസിയിലും പരാതിപ്പെട്ടിരുന്നതായി പ്രതികള്‍ അവകാശപ്പെടുന്നുണ്ടെന്ന് മുംബൈ പോലീസും വ്യക്തമാക്കി. അധികൃതരില്‍ നിന്ന് പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് മൂവരും രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Post Top Ad