ചാലക്കുടിയിൽ തലക്ക് പരിക്കേറ്റ ഗൃഹനാഥന്റെ മരണം കൊലപാതകം; മൂത്ത മകൻ അറസ്റ്റിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 26 March 2024

ചാലക്കുടിയിൽ തലക്ക് പരിക്കേറ്റ ഗൃഹനാഥന്റെ മരണം കൊലപാതകം; മൂത്ത മകൻ അറസ്റ്റിൽ


തൃശൂർ ചാലക്കുടിയിൽ ഗൃഹനാഥന്‍ മരിച്ച സംഭവത്തിൽ മകന്‍ അറസ്റ്റില്‍. പരിയാരം പോട്ടക്കാരന്‍ വീട്ടില്‍ പോള്‍ ആണ് അറസ്റ്റിലായത്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. പരിയാരം സ്വദേശിയും 54 വയസുകാരനുമായ വര്‍ഗീസിന്റെ മരണത്തിലാണ് മൂത്ത മകനായ പോള്‍ അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ വര്‍ഗീസിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വീടിനകത്ത് കാല്‍വഴുതി വീണ് തലക്ക് പരിക്കേറ്റു എന്നായിരുന്നു ആശുപത്രിയില്‍ നല്കിയിരുന്ന വിവരം. ചികിത്സയിലിരിക്കെ വർഗീസ് തിങ്കളാഴ്ച മരിച്ചു. മരണത്തില്‍ അസ്വഭാവികതയുള്ളതായി പരാതി ഉയര്‍ന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗവും, വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സംഭവ ദിവസം മൂത്ത മകന്‍ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.



Post Top Ad