കോഴിക്കോട്: കേന്ദ്ര അലയ്ഡ് ബില്ലും സംസ്ഥാന ക്ലിനിക്കൽ എക്ക്സ്റ്റ ബിഷ്മെന്റ് ബില്ലും വരുന്നതിനോട് അനുബന്ധിച്ച് സ്വകാര്യ പാരാമെഡിക്കൽ മേഖലയിൽ ഉണ്ടായേക്കാവുന്ന സംഭവ വികാസങ്ങളിൽ കോഴിക്കോട് നടന്ന പാരാമെഡിക്കൽ അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം ആശങ്ക പ്രകടിപ്പിച്ചു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ അപാകതകൾ പരിഹരിക്കുക, ഇപ്പോൾ ജോലിചെയ്യുന്ന മുഴുവൻ പാരമെഡിക്കൽ ജീവനക്കാരുടെയും ജോലി സ്ഥിരത ഉറപ്പുവരുത്തുക, സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളെ സംരക്ഷിക്കുക, UGC അംഗീകാരമുള്ള യൂണിവേഴ്സിറ്റികളുടെ പാരാമെഡിക്കൽ കോഴ്സുകളെ ഗവൺമെന്റ് അംഗീകരിക്കുക, സ്വകാര്യ യൂണിവേഴ്സിറ്റികൾ തുടങ്ങാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക, മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ കേരളത്തിലെ യൂണിവേഴ്സിറ്റികളിലും B VOC കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ പാരാമെഡിക്കൽ അസോസിയേഷൻ ദേശീയ ജനറൽബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.കോഴിക്കോട് അളകാപുരി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗം ദേശീയ പ്രസിഡണ്ട് പിജി ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ഡോക്ടർ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. Adv. അസീസ്, നിസാം, Dr. ഫബ്‌ന, രാജി, അജിത്, സമദ്, രാജഗോപാൽ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.പാരാമെഡിക്കൽ അസോസിയേഷൻ പുനഃസംഘടിപ്പിച്ചു. ദേശീയ പ്രസിഡണ്ടായി പിജി ഗോവിന്ദൻകുട്ടിയെയും ജനറൽ സെക്രട്ടറിയായി ഡോക്ടർ അബ്ദുൽ ജലീലിനെയും വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് മാരായി Adv. അസീസ്, പീറ്റർ,Dr. ഫബ്‌ന, രാജഗോപാൽ എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി സമദ്, രാജി, സബ്വാൻ, റീജ എന്നിവരെയും ട്രഷററായി അജിത്തിനെയും 101 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
we one kerala sj