കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് ബലാത്സംഗക്കേസ്; പ്രതി സഞ്ജയ് റോയിയുടെ ശിക്ഷവിധി നാളെ


കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് ബലാത്സംഗക്കേസ്; പ്രതി സഞ്ജയ് റോയിയുടെ ശിക്ഷവിധി നാളെ. കേസിൽ പ്രതി സഞ്ജയ്‌ റോയ്  കുറ്റക്കാരനാണെന്ന് കൊൽക്കത്ത സിയാൽദാ കോടതി കണ്ടെത്തിയിരുന്നു.കൊലപാതകം നടന്നു 162 ദിവസത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്. അതിനിടെ കേസിൽ സന്ദീപ്  ഘോഷ്  ഉൾപ്പെടെയുള്ള പ്രതികൾക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും അവരെയും ശിക്ഷിക്കണമെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും ആശുപത്രി ജീവനക്കാരും ആവശ്യപ്പെട്ടു.അതേസമയം കേസിലെ പ്രതികളെ സംരക്ഷിക്കാൻ മമതാ സർക്കാരും കേന്ദ്രസർക്കാരും ശ്രമിച്ച എന്ന ആരോപണം ശക്തമാവുകയാണ്. 2024 ഓഗസ്റ്റ് ഒമ്പതിന് പ്രതി യുവ ഡോക്ടറെ ബലാത്സംഗത്തിനിരകയാക്കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജോലിയിലെ ഇടവേളക്കിടയില്‍ സെമിനാര്‍ മുറിയില്‍ വിശ്രമിക്കാൻ പോയ യുവ ഡോക്ചറെ ലോക്കല്‍ പൊലീസിലെ സിവിക് വളണ്ടിയറായ സഞ്ജയ് ബലാത്സംഗം ചെയ്യുകയായിരുന്നു. മറ്റൊരു ജൂനിയര്‍ ഡോക്ടറായിരുന്നു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റപത്രത്തില്‍ കൂട്ട ബലാത്സംഗത്തെ കുറിച്ച് പരാമര്‍ശിക്കാത്തതിനാല്‍ സഞ്ജയ് റോയ് ഒറ്റയ്ക്കാണ് അക്രമം നടത്തിയതെന്നാണ് സൂചിപ്പിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പീഡനത്തിനിരയായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. യുവ ഡോക്ടറുടെ ശരീരത്തില്‍ ആന്തരികമായി 25 മുറിവുകളും ശരീരത്തിന് പുറത്തും പരിക്കുകളുമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അതേ ദിവസം പുലര്‍ച്ചെ 4.03ന് സഞ്ജയ് സെമിനാര്‍ മുറിയിലേക്ക് പ്രവേശിക്കുന്നത് സിസിടിവിയിലൂടെ കണ്ടെത്തിയത്. അരമണിക്കൂറിന് ശേഷം ഇയാള്‍ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. കുറ്റം നടന്ന സ്ഥലത്ത് നിന്നും സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും കൊല്‍ക്കത്ത പൊലീസ് കണ്ടെടുത്തിരുന്നു.



Post a Comment

Previous Post Next Post

AD01

 


AD02