മുംബൈ : വിജയവഴിയിൽ തിരിച്ചെത്തിയ മുംബൈ ഇന്ത്യൻസ് കുതിപ്പ് തുടരുന്നു. ഐപിഎൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റണ്ണിന് കീഴടക്കി. ആദ്യ അഞ്ച് കളിയിൽ നാലും തോറ്റ മുൻ ചാമ്പ്യൻമാർ അടുത്ത അഞ്ച് കളിയും ജയിച്ചു. പേസ് ബൗളർമാരാണ് ലഖ്‌നൗവിന്റെ കഥ കഴിച്ചത്. ജസ്‌പ്രീത് ബുമ്ര നാല് ഓവറിൽ 22 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട് 20 റൺ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്‌ത മുംബൈയ്‌ക്കായി ഓപ്പണർ റ്യാൻ റിക്കിൾട്ടണും (58) സൂര്യകുമാർ യാദവും (54) നേടിയ അർധസെഞ്ചുറികളാണ് മികച്ച സ്‌കോർ ഒരുക്കിയത്. ദക്ഷിണാഫ്രിക്കൻ താരമായ റിക്കിൾട്ടൺ 32 പന്തിൽ നാല് സിക്‌സറും ആറ് ഫോറുമടിച്ചു. സൂര്യകുമാർ 28 പന്തിൽ നാല് വീതം ഫോറും സിക്‌സറുമടിച്ചു. രോഹിത് ശർമ (12) തിലക്‌വർമ (6), ഹാർദിക് പാണ്ഡ്യ (5) എന്നിവർ തിളങ്ങിയില്ല. മിച്ചെൽ മാർഷും (34) ആയുഷ് ബദൊനിയും (35) അടിച്ചുനോക്കിയെങ്കിലും ലഖ്‌നൗവിന് ലക്ഷ്യം സാധ്യമായില്ല. ക്യാപ്‌റ്റൻ ഋഷഭ്‌പന്ത് (4) വീണ്ടും പരാജയമായി.
Post a Comment