പാകിസ്താനികളോട് തിരികെ മടങ്ങണമെന്ന് നിർദേശം നൽകി കേരളം. ഈ മാസം 29നകം മടങ്ങാനാണ് നിർദേശം. ചികിത്സയ്ക്ക് വന്നവരടക്കം 104 പാകിസ്താൻകാരാണ് നിലവിൽ കേരളത്തിലുള്ളത്. കേന്ദ്രത്തിന്റെ നിർദേശം കർശനമായി നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാക് പൗരന്മാർ കണ്ണൂര്‍ ജില്ലയിലാണ് ഉള്ളത്. 71 പേരാണ് കണ്ണൂരിൽ മാത്രം ഉള്ളതെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന വിവരം. അതേസമയം പാക് പൗരന്മാർ ഇന്ത്യ വിടണമെന്ന നിർദേശം ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയതിന് പിന്നാലെ അട്ടാരി – വാഗാ അതിർത്തിയിൽ തിരക്കേറി. ഞായറാഴ്ചയാണ് കേന്ദ്രം നൽകിയ സമയപരിധി അവസാനിക്കുന്നത്. ഇരു രാജ്യങ്ങളും നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധിയിലായെന്നാണ് ജനങ്ങൾ പറയുന്നത്. അതിർത്തി അടയ്ക്കുന്നത് ഇന്ത്യയിലെയും പാകിസ്താനിലെയും സാധാരണക്കാരെ ഒരുപോലെയാണ് ബാധിക്കും. 48 മണിക്കൂറിനുള്ളിൽ പാകിസ്താൻ പൗരന്മാർ ഇന്ത്യ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയത്.
പാകിസ്താനികളോട് തിരികെ മടങ്ങണമെന്ന് നിർദേശം നൽകി കേരളം. ഈ മാസം 29നകം മടങ്ങാനാണ് നിർദേശം. ചികിത്സയ്ക്ക് വന്നവരടക്കം 104 പാകിസ്താൻകാരാണ് നിലവിൽ കേരളത്തിലുള്ളത്. കേന്ദ്രത്തിന്റെ നിർദേശം കർശനമായി നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാക് പൗരന്മാർ കണ്ണൂര്‍ ജില്ലയിലാണ് ഉള്ളത്. 71 പേരാണ് കണ്ണൂരിൽ മാത്രം ഉള്ളതെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന വിവരം. അതേസമയം പാക് പൗരന്മാർ ഇന്ത്യ വിടണമെന്ന നിർദേശം ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയതിന് പിന്നാലെ അട്ടാരി – വാഗാ അതിർത്തിയിൽ തിരക്കേറി. ഞായറാഴ്ചയാണ് കേന്ദ്രം നൽകിയ സമയപരിധി അവസാനിക്കുന്നത്. ഇരു രാജ്യങ്ങളും നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധിയിലായെന്നാണ് ജനങ്ങൾ പറയുന്നത്. അതിർത്തി അടയ്ക്കുന്നത് ഇന്ത്യയിലെയും പാകിസ്താനിലെയും സാധാരണക്കാരെ ഒരുപോലെയാണ് ബാധിക്കും. 48 മണിക്കൂറിനുള്ളിൽ പാകിസ്താൻ പൗരന്മാർ ഇന്ത്യ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയത്.
Post a Comment