ഇ ഡി ജീർണമായ സംവിധാനമായി മാറിയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇ ഡിയെ കുറിച്ച് പാർട്ടി അഭിപ്രായം നേരത്തെ പറഞ്ഞതാണ്. ഇ ഡിയെ കേന്ദ്ര സർക്കാർ ആയുധമായി ഉപയോഗിക്കുന്നു. പ്രതിപക്ഷ നേതൃത്വത്തെ കടന്നാക്രമിക്കാനും കള്ള കേസിൽ കുടുക്കാനും ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേസുകൾ ഒത്തു തീർപാക്കാൻ കോടതികൾ കോഴ വാങ്ങുന്ന സംഭവം വരെയുണ്ടാവുന്നു. ഇന്ത്യയുടെ പല ഭാഗത്തുനിന്നും ഇത്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴാണ് കേരളത്തിൽ കൊച്ചിയിൽ നിന്നും ഈ വിഷയം ഉയർന്നുവന്നത്. കുഴൽപ്പണം പിടിച്ച ബി ജെ പിക്കാർ പ്രതികളായ കേസുകൾ തേയ്ച്ചു മാച്ച് കളയുന്നു. തൃശൂരിൽ കുഴൽപ്പണകേസ് മാറ്റി മറിക്കാൻ ഇടപെട്ടതും ഇതേ ഉദ്യോഗസ്ഥരാണ് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.അതേസമയം, വയനാട് ജനതയുടെ ജീവിതത്തെ പുനസംഘടിപ്പിക്കുന്നതിന് കേന്ദ്രം നൽകേണ്ട സഹായം ഔദാര്യമല്ല അവകാശമാണെന്ന് തുറന്നു കാട്ടണം. പ്രധാനമന്ത്രി ഇവിടെ വന്ന് കുട്ടികളെ താലോലിച്ചു കേരളത്തെ സഹായിക്കും എന്ന സാധാരണ പല്ലവി പറഞ്ഞു. കാലമിത്ര കഴിഞ്ഞിട്ടും വയനാടിൻ്റെ പുനരധിവാസത്തിന് നയാ പൈസ തന്നില്ല. അത് കക്ഷി രാഷ്ട്രീയത്തിനതീതമായി കാണേണ്ട വിഷയമാണ് എന്നും ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
WE ONE KERALA -NM
Post a Comment