കുറ്റാന്വേഷണ മികവിൻ്റെ പൊൻ തൂവലുമായി കണ്ണൂർ നാർക്കോട്ടിക് സെൽ എസ്.ഐ.റാഫി അഹമ്മദ് ഇന്ന് വിരമിക്കും


ഇരിട്ടി: സർവിസ് കാലയളവിലെ എണ്ണമറ്റ കുറ്റാന്വോ ഷണ മികവിൻ്റെ പൊൻ തൂവലുകളുമായി 32 വർഷത്തെ പൊലിസ് സർവീസിൽ നിന്നും കണ്ണൂർ ജില്ല നാർക്കോട്ടിക് സെൽ എസ്.ഐ.റാഫി അഹമ്മദ് ഇന്ന് പടിയിറങ്ങും.

മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി അഭിനയിച്ച് സൂപ്പർ ഹിറ്റായ "കണ്ണൂർ സ്ക്വാഡ് " എന്ന സിനിമയിലെ റിയൽ ഹീറോയായ കണ്ണൂർ സ്ക്വാഡിലെ യഥാർത്ഥ പോലിസ് ഉദ്യോഗസ്ഥൻ ഇരിട്ടി വിളക്കോട് പാറക്കണ്ടത്തിലെ ചാന്തയിൽ ഹൗസിൽ റാഫി അഹമ്മദ് ആണ് അന്വേഷണ മികവിൻ്റെ അംഗീകാരവുമായി കേരള പൊലിസ് സേനയിൽ നിന്ന് നാളെ പടിയിറങ്ങുന്നത്.

1993 മാർച്ചിലാണ് കേരള പൊലിസിൽ കോൺസ്റ്റബിളായി സർക്കാർ സർവീസിൽ പ്രവേശിച്ചത്.ആദ്യ നിയമനം വളപട്ടണം പൊലിസ് സ്റ്റേഷനിൽ പിന്നീട് ജില്ലയിലും ജില്ലക്കു പുറത്തുമായി നിരവധി പൊലിസ് സ്റ്റേഷനുകളിൽ മാറി മാറി ജോലി ചെയ്തു.പൊലിസ് കോൺസ്റ്റബിളായിരിക്കെ തന്നെ കുറ്റാന്വേഷണ മികവുകൊണ്ട് റാഫി അഹമ്മദ് പൊലിസ് സേനയിൽ ശ്രദ്ദേയനായിരുന്നു.

ഇന്നത്തെ എഡിജിപിഎസ്.ശ്രീജിത്ത് കണ്ണൂർ എസ്പിയായിരുന്ന കാലത്താണ് എസ് പിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന പൊലിസ് സേനയിലെ മിടുക്കൻമാരായ പൊലിസ് സേനാംഗങ്ങളെ ഉൾപ്പെടുത്തി ഒമ്പതംഗ കണ്ണൂർ സ്ക്വാഡിന് രൂപം നൽകിയത്.അക്കാലത്ത് തന്നെ പൊലിസ് സേനയിൽ അന്വോഷണ മികവിൽ മികച്ച പൊലിസ് ഉദ്യോഗസ്ഥർ എന്ന ഖ്യാതി നേടിയ റാഫി അഹമ്മദും പേരാവൂർ സ്വദേശിയായ ബേബി ജോർജും ഉൾപ്പെടെ കണ്ണൂർ സ്ക്വാഡിലെ മികച്ച സേനാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഇവരുടെ നേതൃത്വത്തിലുള്ള കണ്ണൂർ സ്ക്വാഡ് നടത്തിയ മികച്ച പ്രവർത്തനം കേരളത്തിലാകെ കൂറ്റാന്വേഷണ രംഗത്ത് വേറിട്ട മാതൃകയായി കേരള പൊലിസിനു തന്നെ അഭിമാനമായി മാറി.

കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, ജില്ലകളിൽ ഉൾപ്പെടെ നിരവധി പ്രമാദമായ കേസുകളിൽ തുമ്പുണ്ടാക്കി ഇവർ മികവു കാട്ടി.

തൃക്കരിപ്പൂർ സലാം ഹാജി കൊലക്കേസ്, പനമരം കൊലക്കേസ്, കണ്ണപുരത്തെ മൂന്ന് എ ടി എമ്മുകളിൽ നിന്നായി 28 ലക്ഷം രൂപയുടെ കവർച്ചക്കേസ്, പെരിങ്ങോം തങ്കമ്മ കൊലക്കേസ്, ചെറുവത്തൂർ ബാങ്ക് കവർച്ച, കുപ്പത്തെ ക്ഷേത്രക്കവർച്ച, ആറളം ഏച്ചില്ലം ക്ഷേത്രത്തിലെ വിഗ്രഹ കവർച്ച, കരി കോട്ടക്കരി മേരി ടീച്ചർ കൊലക്കേസ്, തുടങ്ങി അന്നത്തെ പ്രമാദമായ നിരവധിന കേസുകൾക്ക് തുമ്പുണ്ടാക്കിയത് റാഫി അഹമ്മദ് ഉൾപ്പെടുന്ന കണ്ണൂർ സ്വകാഡ് ആയിരുന്നു.

നിരവധി കവർച്ചാ കേസുകളിലെ കുപ്രസിദ്ധരായ മോഷ്ടാക്കളെ തമിഴ്നാട് തിരുട്ടു ഗ്രാമം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ കുപ്രസിദ്ധ പ്രദേശങ്ങളിൽ പോയി ആഴ്ച്ചകളോളം പരിശ്രമിച്ച് അതിസാഹസീകമായി റാഫിയും സംഘവും

പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്. കുപ്രസിദ്ധരായ മോഷ്ടാക്കളെ പിടികൂടുന്നതിനിടെ പലപ്പോഴും ആക്രമണത്തിന് ഇരയാകേണ്ടിയും വന്നിട്ടുണ്ടെന്ന് റാഫി പറഞ്ഞു.

കുറ്റാന്വേഷണ രംഗത്തെ മാതൃകാപരമായ മികച്ച പ്രവർത്തനങ്ങൾക്ക് 300 ഓളം ഗുഡ് സർവീസ് എൻട്രി, മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ, നാലു തവണ സംസ്ഥാന പൊലിസ് മേധാവിയുടെ മെഡൽ എന്നിവ റാഫി അഹമ്മദ് എന്ന പൊലിസ് ഉദ്യോഗസ്ഥനെ തേടിയെത്തിയിട്ടുണ്ട്.

കഴിഞ്ഞ 5 വർഷമായി കണ്ണൂർ സിറ്റി നാർക്കോട്ടിക് സെൽ എസ് ഐയായി ജോലി ചെയ്യുന്ന റാഫി അഹമ്മദ് ജില്ലയിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് മാഫിയാ സംഘാംഗങ്ങളെ പിടികൂടി ജയിലിലടക്കാനും റാഫി അഹമ്മദ് എന്ന കേരള പൊലിസിലെ മിടുക്കനായ ഈ പൊലിസ് ഉദ്യോഗസ്ഥന്  സാധിച്ചിട്ടുണ്ട്. ഈ അഭിമാനകരമായ അനുഭവങ്ങളുടെ ഓർമ്മകളുമായാണ് 32 വർഷത്തെ തൻ്റെ പൊലിസ് ജീവിതത്തിൽ നിന്ന് റാഫി അഹമ്മദ് തൻ്റെ നിയമപരിപാലന ചുമതലയുടെ കാക്കിയഴിച്ച് വെച്ച് സർവീസിൽ നിന്നും പടിയിറങ്ങുന്നത്

വിളക്കോട് പാറക്കണ്ടത്തിലെ പരേതനായ ചാന്തയിൽ അബ്ദുൾ സലാമിൻ്റെയും സൈനബയുടെയും മകനാണ് റാഫി അഹമ്മദ്.

ഭാര്യ: റഹിയാനത്ത്,

മക്കൾ റമീസ് അഹമ്മദ് (എറണാകുളം), യുനുസ് അഹമ്മദ് (വിദ്യാർത്ഥി ജർമ്മനി ), ഫാത്തിമ തസ്നി ( ബിരുദ വിദ്യാർത്ഥിനി, ഇരിട്ടി മഹാത്മാഗാന്ധി കോളജ്).



Post a Comment

Previous Post Next Post

AD01