പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി. എൽ ചരിത്ര നേട്ടത്തിന്റെ തിളക്കത്തിൽ




കണ്ണൂർ: വിവിധ വൈവിധ്യവൽക്കരണ പദ്ധതികളിലൂടെ കേരളത്തിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് വടക്കേ മലബാറിൽ നിന്നും കെസിസിപിഎൽ ഉയർന്നുവരുന്നു. കമ്പനി രൂപം കൊണ്ട 1984 നുശേഷം ആദ്യമായി പ്രവർത്തന ലാഭം 3.88 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷവും പ്രവർത്തന ലാഭത്തിലായിരുന്നുവെങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനുശേഷം ആദ്യമായി അറ്റാദായം നേടിയിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 86.73 ലക്ഷം രൂപയാണ് പ്രവർത്തനലാഭം ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 447% ശതമാനം വർദ്ധനവാണ് പ്രവർത്തന ലാഭത്തിലുണ്ടായത്. വിറ്റുവരവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർദ്ധിച്ച് 92 കോടി രൂപയിലെത്തി. സംസ്ഥാന സർക്കാരിന്റെ സഹായവും കരുതലുമാണ് ഈ വിജയത്തിന്റെ പ്രധാനകാരണം. 2019- ൽ ആരംഭിച്ച ഒന്നാംഘട്ട വൈവിധ്യവൽക്കരണ പദ്ധതിയും 2021-ൽ ആരംഭിച്ച രണ്ടാംഘട്ട വൈവിധ്യവൽക്കരണ പദ്ധതികളും വിജയകരമായിരുന്നു എന്നതിന്റെ തെളിവുകൂടിയാണ് കമ്പനിയുടെ ഈ മുന്നേറ്റം. മലബാറിലെ തന്നെ ഏറ്റവും വലിയ ഐ.ടി ഇൻക്യുബേഷൻ സെന്റർ, സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് കോക്കനട്ട് & ഫ്രൂട്ട് പ്രോസസിംഗ് കോപ്ലക്സ്, സാനിറ്റൈസർ, ഹാന്റ് റബ് യൂണിറ്റ്, ഡിസ്റ്റിൽഡ് വാട്ടർ, മൂന്ന് പെട്രോൾ പമ്പുകൾ, ഹൈടെക് കയർ ഡിഫൈബറിംഗ് യൂണിറ്റ്, ബ്രിക് മാനുഫാക്ചറിംഗ് യൂണിറ്റ് എന്നിവ ഇതിൽ ചിലത് മാത്രം. 12 ഉൽപന്നങ്ങൾ ഇപ്പോൾ വിപണിയിലുണ്ട്. കമ്പനിയുടെ വൈവിധ്യവൽക്കരണ പദ്ധതികളുടെ ഭാഗമായി ഉൽപ്പാദിപ്പിച്ച എല്ലാ ഉൽപ്പന്നങ്ങൾക്കും ഗുണമേന്മയുടെ അടിസ്ഥാനത്തിൽ വലിയ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. പുതുതായി ആരംഭിക്കുന്ന ആന്റിസെപ്റ്റിക് & ഡിസിൻഫെക്ടന്റ് മാനുഫാക്ചറിംഗ് കോംപ്ലക്സ് ജൂലൈ ആദ്യവാരം ഉദ്ഘാടനം ചെയ്യും. പുതുതായി ആരംഭിക്കുന്ന രണ്ടു പെട്രോൾ പമ്പുകളിൽ കരിന്തളം പെട്രോൾ പമ്പ് ജൂലൈ മാസത്തിലും കഞ്ചിക്കോട് സെപ്തംബർ മാസത്തിലും ഉദ്ഘാടനം ചെയ്യും. പൊതുമേഖലയെ സംരംക്ഷിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുകയെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായിട്ടാണ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഒരു പൊതുമേഖലാ സ്ഥാപനം ലാഭകരമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായി മാറുന്നത്. വിവിധ നൂതന വൈവിധ്യവൽക്കരണ പദ്ധതികളുമായി മുന്നോട്ട് പോകുന്ന സ്ഥാപനത്തിന് സർക്കാർ പിന്തുണയോടൊപ്പം ഭരണ സമിതിയുടെ മുൻകൈയും, ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷന്റെ ഏകോപനവും തൊഴിലാളികളുടെയും തൊഴിലാളി സംഘടനകളുടെയു പൂർണ്ണ സഹകരണവും കൂടിയായപ്പോൾ വിജയത്തിലേക്ക് കുതിക്കാനായി.

ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കും

തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണം സംബന്ധിച്ച് തൊഴിലാളി സംഘടനകളുമായി കരാറുണ്ടാക്കി പ്രസ്തുത പ്രൊപ്പോസൽ സർക്കാരിലേക്ക് അയക്കുകയും വ്യവസായ – ധനകാര്യ വകുപ്പും, മന്ത്രിമാരും അംഗീകരിച്ച് പബ്ലിക് സെക്ടർ എന്റർപ്രൈസസ് ബോർഡിൽ വയ്ക്കുന്നതിനുവേണ്ടി പ്രസ്തുത ഫയൽ ബോർഡ് ചെയർപേഴ്സൺ കൂടിയായ ചീഫ് സെക്രട്ടറിയുടെ അരികിലെത്തിയിരിക്കുകയാണ്. ബോർഡ് അംഗീകരിച്ച് മന്ത്രിസഭയും അംഗീകരിച്ചാൽ ഉടനെ നടപ്പിലാക്കാൻ കഴിയും മുൻ എം.എൽ എ ടി.വി രാജേഷ് ചെയർമാനും ആനക്കൈ ബാലകൃഷ്ണൻ മാനേജിംഗ് ഡയരക്ടറുമായ ഭരണ സമിതിയാണ് സ്ഥാപനത്തെ നയിക്കുന്നത്.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01