തിരക്കിനിടയിലും അവിടെപോയത് മഹത്തായ മാതൃക; മമ്മൂട്ടിക്ക് കേരളത്തിന്റെ നന്ദി; സൈബര്‍ ആക്രമണത്തെ തള്ളി പി രാജീവ്


കൊച്ചി: നടന്‍ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണമെന്ന വാ തള്ളി മന്ത്രി പി രാജീവ്. തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി ടൗണ്‍ഷിപ്പിലേക്ക് എത്തിയെന്നതാണ് പ്രധാനം. മമ്മൂട്ടി എത്തിയതോടെ പദ്ധതിയെക്കുറിച്ച് ലോകം അറിഞ്ഞു. ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്നതില്‍ കാര്യമില്ല എന്നായിരുന്നു പി രാജീവിന്റെ പ്രതികരണം. മമ്മൂട്ടിയെപ്പോലെ മഹാനായ ഒരു നടന്‍ തിരക്കുകള്‍ക്കിടയിലും വയനാട്ടില്‍പ്പോയി അത് കാണണമെന്ന് തോന്നുന്ന മഹത്തായ മാതൃക നമുക്ക് ലോകത്തിന് മുന്നില്‍ കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞില്ലേ. അതല്ലേ പ്രധാനം. പെരുമ്പളം പാലത്തെക്കുറിച്ച് എത്ര മനോഹരമായാണ് അദ്ദേഹം പറഞ്ഞതെന്ന് പി രാജീവ് പറഞ്ഞു. സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'ചിലര്‍ അങ്ങനെ പ്രതികരണം നടത്തി. അതൊന്നുമല്ലല്ലോ. അദ്ദേഹത്തെപ്പോലൊരാള്‍ അവിടെപോയതോടുകൂടി ലോകത്തിന് മുന്നില്‍ പദ്ധതിക്ക് കുറച്ചുകൂടി വിസിബിലിറ്റി വന്നിരിക്കുന്നു. അങ്ങനെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ തോന്നിയതില്‍ മമ്മൂട്ടിയോട് കേരളം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂവെന്ന് വെച്ച് ഉടന്‍ തന്നെ ആക്രമണം എന്നുപറഞ്ഞ് ഇറങ്ങേണ്ടതില്ല', എന്നായിരുന്നു പി രാജീവിനെതിരായ വാക്കുകള്‍. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അദ്ദേഹത്തെ അനുഗമിച്ച സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീക്കിനോട് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇടതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും മമ്മൂട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഇന്നലെയായിരുന്നു സംഭവം. 'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും, മാറി നിന്നാല്‍ മതി' എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.



Post a Comment

أحدث أقدم

AD01