സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്നു നിർണ്ണായക ഹൈക്കോടതി വിധി. സിപിഐ നേതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുമുള്ള തെരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഹർജി തള്ളണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ ഉപഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞു.തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹർജി തള്ളിക്കളയാനാവില്ലെന്നും അത് പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ഇൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ബിജെപി സ്ഥാനാർത്തിയായി വിജയിച്ച സുരേഷ് ഗോപി തെരഞ്ഞെടുപ്പ് വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. തെളിവുകൾ സഹിതം സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന വാദമാണ് കോടതി തള്ളിയത്.
സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്നു നിർണ്ണായക ഹൈക്കോടതി വിധി. സിപിഐ നേതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുമുള്ള തെരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഹർജി തള്ളണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ ഉപഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞു.തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹർജി തള്ളിക്കളയാനാവില്ലെന്നും അത് പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ഇൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ബിജെപി സ്ഥാനാർത്തിയായി വിജയിച്ച സുരേഷ് ഗോപി തെരഞ്ഞെടുപ്പ് വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. തെളിവുകൾ സഹിതം സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന വാദമാണ് കോടതി തള്ളിയത്.
.jpg)


Post a Comment