ആറളത്ത് ആനമതിൽ നിർമ്മാണം സി പി എം സമരം മുഖ്യമന്ത്രി ഇടപ്പെട്ട് ആന മതിൽ നിർമ്മിക്കാൻ തീരുമാനം സിപിഎം കീഴ്പ്പള്ളിയിൽ ആഹ്ലാദ പ്രകടനം നടത്തി. ആറളം വനാതിർത്തിയിൽ വന്യജീവി സങ്കേതത്തോട് ചേർന്ന് ആനമതിൽ നിർമ്മിക്കാൻ 22 കോടി രൂപ അനുവദിച്ചിട്ട് വർഷങ്ങളായെങ്കിലും ചില ഉദ്യോഗസ്ഥരുടെ ഇടപ്പെടൽ മൂലം നീണ്ടു പോകുകയായിരുന്നു. വിവിധ സംഘടനകൾ നിരന്തരം സമരം നടത്തി വരുകയും ചെയ്യ്തിരുന്നു. ഒടുവിലായി കഴിഞ്ഞ ദിവസം സി പി എം കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും എത്രയും പെട്ടന്ന് ആനമതിൽ നിർമ്മിക്കാൻ ഉത്തരവാകുകയും ചെയ്യ്തു. സമരം വിജയിച്ചതിന്റെ ആഹ്ലാദം പങ്കിട്ട് സി പി എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യ്തു. കെ.ശ്രീധരൻ, ബിനോയ് കുര്യൻ, പി വി ഗോപിനാഥ്, കെ.മോഹനൻ, സക്കീർ ഹുസൈൻ, കെ.കെ. ജനാർദൻ, പി റോസ്സ, എൻ ടി റോസ്സമ്മ, വൈ.വൈ മത്തായി, എൻ. അശോകൻ, പി പ്രകാശൻ, ഇ.പി രമേശൻ, എ.ഡി ബിജു, സുമേഷ്, പി കെ.രാമചന്ദ്രൻ, പി.കെ സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ