കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 23 October 2022

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി


കോഴിക്കോട് താമരശ്ശേരിയിൽ വ്യാപാരിയെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. തച്ചംപൊയിൽ ആവേലം മുരിങ്ങംപുറായിൽ അഷ്റഫിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന അഷ്റഫ് രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. വെഴുപ്പൂരിൽ വച്ച് പിന്നാലെയെത്തിയ കാർ അഷ്റഫ് സഞ്ചരിച്ച സ്കൂട്ടറിന് കുറുകെ നിറുത്തി. ഡ്രൈവർ ഉൾപ്പടെ നാലുപേർ പുറത്തിറങ്ങി അഷ്റഫിനെ ബലമായി പിടികൂടി കാറിൽ കയറ്റി. സംഘത്തിലെ ഒരാൾ സ്കൂട്ടർ റോഡരികിലേക്ക് മാറ്റി നിറുത്തിയ ശേഷം പുറകിൽ വന്ന കാറിലും കയറി രക്ഷപ്പെടുകയായിരുന്നു. മുക്കം ഭാഗത്തേക്കാണ് സംഘം പോയത്. ഇവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രവാസിയായിരുന്ന അഷ്റഫിന് അവിടെ വച്ച് ചില സാമ്പത്തിക ഇടപാട് തർക്കങ്ങളുണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്നാണ് പൊലീസ് നിഗമനം. താമരശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.



Post Top Ad