കരയിലും കടലിലും സമരം…! വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം; നൂറാംദിനമായ ഇന്ന് വൻ പ്രതിഷേധവുമായി ലത്തീൻ അതിരൂപത - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 26 October 2022

കരയിലും കടലിലും സമരം…! വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം; നൂറാംദിനമായ ഇന്ന് വൻ പ്രതിഷേധവുമായി ലത്തീൻ അതിരൂപത


വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ നൂറാംദിനമായ ഇന്ന് വൻ പ്രതിഷേധവുമായി ലത്തീൻ അതിരൂപത. വിഴിഞ്ഞം മുല്ലൂരിലും മുതലപ്പൊഴിയിലും കരയിലും കടലിലും സമരം ചെയ്യാനാണ് തീരുമാനം. നിയന്ത്രണങ്ങൾ ലംഘിച്ച് പദ്ധതിപ്രദേശത്തേക്ക് കടക്കാനും ആലോചനയുണ്ട്. തത്കാലം സമവായ ചർച്ചകൾ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് സമരം ശക്തമാക്കാനുള്ള സമരസമിതിയുടെ തീരുമാനംവിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കുക, മണ്ണെണ്ണ സബ്സിഡി വർധിപ്പിക്കുക, പുനരധിവാസം വേഗത്തിലാക്കുക തുടങ്ങി ഏഴിന ആവശ്യങ്ങൾക്കായുള്ള മത്സ്യത്തൊഴിലാളി സമരമിന്ന് നൂറാംദിനം. ജൂലൈ 20ന് സെക്രട്ടറിയേറ്റിന് മുന്നിലാരംഭിച്ച പ്രതിഷേധം തുറമുഖ കവാടത്തിലേക്ക് മാറ്റിയതോടെ സംഘർഷഭരിതമായി. തുറമുഖനിർമാണം തടസപ്പെടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് വരെ പൊലീസ് ബാരിക്കേഡുകൾ മറിച്ചിട്ടും പൂട്ടുകൾ തകർത്തും. പദ്ധതിപ്രദേശത്തേക്ക് കടന്നായിരുന്നു പ്രതിഷേധം. ആദ്യഘട്ടത്തിൽ സജീവമായ സമവായശ്രമങ്ങളെല്ലാം തുറമുഖനിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ തട്ടി പരാജയപ്പെട്ടു. ഇതിനിടെ നാല് ആവശ്യങ്ങളിൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നായിരുന്നു സമരസമിതിയുടെ നിലപാട്. വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് ആരോപിച്ച്, സർക്കാർ സമവായചർച്ചകൾ നിർത്തിവെച്ച സാഹചര്യത്തിലാണ് അതിരൂപത ശക്തിപ്രകടനത്തിന് ഒരുങ്ങുന്നത്. ഇന്ന് മുതപ്പൊഴിയിലും വിഴിഞ്ഞത്തും കരയ്ക്കൊപ്പം കടലിലും സമരം ചെയ്യും. നിയന്ത്രണങ്ങൾ ലംഘിച്ച് വീണ്ടും പദ്ധതിപ്രദേശത്തേക്ക് കടക്കുന്നതോടെ സർക്കാരിനെ സമ്മർദത്തിലാക്കാനാക്കുമെന്നാണ് സമരസമിതി കരുതുന്നത്. അതേസമയം നിർമാണം തടസപ്പെടുന്നതിൽ പ്രതിദിനം 2 കോടി രൂപയുടെ നഷ്ടമുണ്ടെന്നും പദ്ധതി സമബന്ധിതമായി പൂർത്തിയാക്കാനാകില്ലെന്നുമുള്ള ആശങ്ക ആവർത്തിക്കുകയാണ് അദാനി ഗ്രൂപ്പ്. അപ്പോഴും സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾക്ക് കാക്കുകയാണ് സർക്കാർ.



Post Top Ad