അധ്യാപകന്റെ കൈവെട്ടിയ കേസിൽ പിടിയിലായ ഒന്നാംപ്രതി സവാദിന്റെ ഡിഎൻഎ പരിശോധന നടത്തും. ഇതിനായി എൻഐഎ കോടതിയിൽ അപേക്ഷ നൽകും. പതിമൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞശേഷമാണ് സവാദിനെ പിടികൂടിയിരിക്കുന്നത്. ഷാജഹാൻ എന്ന പേരിൽ കാസറഗോട്ടും കണ്ണൂരുമായി ദീർഘകാലം ഒളിവിൽ കഴിഞ്ഞ സവാദിന്റെ ഐഡന്റിറ്റി ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. ഇക്കാരണത്താലാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. അധ്യാപകന്റെ കൈപ്പത്തി മഴുകൊണ്ട് വെട്ടിയത് സവാദായിരുന്നു. ഇയാൾ മഴുവുമായി ഒളിവിൽ പോകുകയാണുണ്ടായത്. എറണാകുളം ജില്ലയിലെ അശമന്നൂര്‍ ഓടക്കാലി സ്വദേശിയാണ് സവാദ്. അതെസമയം കേസിൽ സവാദിനെ കഴിഞ്ഞദിവസം കോടതി ഫെബ്രുവരി 16 വരെ റിമാൻഡ് ചെയ്തിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് എൻഐഎ കോടതിയെ ബോധിപ്പിക്കുകയും കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും. അടുത്തയാഴ്ച കസ്റ്റഡി അപേക്ഷ നൽകും. എറണാകുളം സബ് ജയിലിലാണ് സവാദിനെ പാർപ്പിച്ചിരുന്നത്. ഇയാളെ കൂടുതൽ സുരക്ഷയുള്ള കാക്കനായി സബ് ജയിലിലേക്ക് മാറ്റാൻ എൻഐഎ ആവശ്യപ്പെട്ടിരുന്നത് കോടതി അനുവദിച്ചിട്ടുണ്ട്. ദീർഘകാലം ഒളിവിൽ കഴിയാൻ സവാദിന് ആരുടെയെല്ലാം സഹായം ലഭിച്ചിട്ടുണ്ട് എന്നത് കണ്ടെത്താനാണ് എൻഐഎ ഇപ്പോൾ ശ്രമിക്കുന്നത്. ഏതെല്ലാം നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. സവാദിനെ ടിജെ ജോസഫ് തിരിച്ചറിയിൽ പരേഡിൽ തിരിച്ചറിഞ്ഞിരുന്നു.
അധ്യാപകന്റെ കൈവെട്ടിയ കേസിൽ പിടിയിലായ ഒന്നാംപ്രതി സവാദിന്റെ ഡിഎൻഎ പരിശോധന നടത്തും. ഇതിനായി എൻഐഎ കോടതിയിൽ അപേക്ഷ നൽകും. പതിമൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞശേഷമാണ് സവാദിനെ പിടികൂടിയിരിക്കുന്നത്. ഷാജഹാൻ എന്ന പേരിൽ കാസറഗോട്ടും കണ്ണൂരുമായി ദീർഘകാലം ഒളിവിൽ കഴിഞ്ഞ സവാദിന്റെ ഐഡന്റിറ്റി ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. ഇക്കാരണത്താലാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. അധ്യാപകന്റെ കൈപ്പത്തി മഴുകൊണ്ട് വെട്ടിയത് സവാദായിരുന്നു. ഇയാൾ മഴുവുമായി ഒളിവിൽ പോകുകയാണുണ്ടായത്. എറണാകുളം ജില്ലയിലെ അശമന്നൂര്‍ ഓടക്കാലി സ്വദേശിയാണ് സവാദ്. അതെസമയം കേസിൽ സവാദിനെ കഴിഞ്ഞദിവസം കോടതി ഫെബ്രുവരി 16 വരെ റിമാൻഡ് ചെയ്തിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് എൻഐഎ കോടതിയെ ബോധിപ്പിക്കുകയും കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും. അടുത്തയാഴ്ച കസ്റ്റഡി അപേക്ഷ നൽകും. എറണാകുളം സബ് ജയിലിലാണ് സവാദിനെ പാർപ്പിച്ചിരുന്നത്. ഇയാളെ കൂടുതൽ സുരക്ഷയുള്ള കാക്കനായി സബ് ജയിലിലേക്ക് മാറ്റാൻ എൻഐഎ ആവശ്യപ്പെട്ടിരുന്നത് കോടതി അനുവദിച്ചിട്ടുണ്ട്. ദീർഘകാലം ഒളിവിൽ കഴിയാൻ സവാദിന് ആരുടെയെല്ലാം സഹായം ലഭിച്ചിട്ടുണ്ട് എന്നത് കണ്ടെത്താനാണ് എൻഐഎ ഇപ്പോൾ ശ്രമിക്കുന്നത്. ഏതെല്ലാം നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. സവാദിനെ ടിജെ ജോസഫ് തിരിച്ചറിയിൽ പരേഡിൽ തിരിച്ചറിഞ്ഞിരുന്നു.