പയ്യാവൂർ : കടകരും മലയാളികളും സംയുക്തമായി നടത്തുന്ന പ്രശസ്ഥമായ ഊട്ടു മഹോൽസവം ഇന്ന് രാവിലെ കുടകിൽ നിന്നും കാളപ്പുറത്ത് അരി എത്തിച്ചതോടെ ആരംഭിച്ചു. ഒരു വറുതി കാലത്ത് ഭഗവാൻകിരാതമൂർത്തി കുടകിൽ ചെന്ന് ഊട്ടുൽസവത്തിനാവശ്യമായ അരി കൊണ്ടുവരുവാൻ കുടകരെ ചുമതലപ്പെടുത്തി എന്നാണ് ഐതീഹ്യം, ക്ഷേത്രം കോമരത്തച്ഛൻ രാജൻ നമ്പ്യാർ ,ദേവസ്വം ചെയർമാൻ തളിയിൽ ബിജു, എക്സിക്യൂട്ടീവ് ഓഫീസർ പ്രവീൺകുമാർ, ട്രസ്റ്റ്ബോർഡ് അംഗം കെ വി ഉത്തമരാജൻ, മുൻ ചെയർമാൻ പി സുന്ദരൻ, ആഘോഷ കമ്മിറ്റി കൺവീനർ ഷൈലേഷ് കുമാർ, പി വി പ്രകാശൻ, ഫൽഗുനൻ മേലേടത്ത്, പുരുഷോത്തമൻ മേലേടത്ത്, കെ ബി ഗോവിന്ദൻ, എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി ,വൈകുന്നേരം അഞ്ചിന് വാസപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിച്ച് ശിവക്ഷേത്രത്തിൽ സമാപിക്കും. വൈകുന്നേരം 6 മണിക്ക് താഴത്തമ്പലത്തിൽ അരിയളവ്, അടിയന്തര യോഗം ചേർന്ന് മൂന്നാമനെ ഊട്ടൂ നടത്തിപ്പ് ഏൽപ്പിക്കൽ, തുടർന്ന് ഗ്രാമപിള്ളകുഴിയടുപ്പിൽ തീയിടും രാത്രി 10 മണിക്ക് നായമ്മാർ ഊട്ടും നടക്കും
,