ചോദ്യപ്പേപ്പര്‍ ചോര്‍ത്തല്‍, റാങ്ക് ലിസ്റ്റ് അട്ടിമറി ഉള്‍പ്പെടെ മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാൻ ഒരു കോടി രൂപ വരെ പിഴയും പത്ത് വര്‍ഷം വരെ തടവും ശുപാര്‍ശ ചെയ്യുന്ന പൊതു പരീക്ഷാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
പേഴ്‌സണല്‍ മന്ത്രാലയം കൊണ്ടുവന്ന ബിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് അവതരിപ്പിച്ചത്. ബില്‍ നിയമമായാല്‍ ഭാരതീയ ന്യായ സംഹിതയിലും ഉള്‍പ്പെടുത്തും.
ഇവ കുറ്റകൃത്യങ്ങള്‍: ചോദ്യപ്പേപ്പര്‍, ഉത്തര സൂചിക, ഒഎംആര്‍ ഷീറ്റ് എന്നിവ ചോര്‍ത്തല്‍, ഗുഢാലോചനയില്‍ പങ്കെടുക്കല്‍, ആള്‍മാറാട്ടം, കോപ്പി അടിക്കാന്‍ സഹായിക്കൽ, ഉത്തര സൂചിക പരിശോധന അട്ടിമറിക്കല്‍, മത്സര പരീക്ഷക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ചട്ടങ്ങളുടെ ലംഘനം, റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട രേഖകളിലെ തിരിമറി, പരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങളുടെ ലംഘനം, പരീക്ഷാ ഹാളിലെ ഇരിപ്പിടം, തീയതി എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, വ്യാജ വെബ്‌സൈറ്റ് സൃഷ്ടിക്കല്‍, വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍, പണ ലാഭത്തിനായുള്ള കത്ത് ഇടപാടുകള്‍ കുറ്റകൃത്യങ്ങൾ.