തലസ്ഥാനത്തെ റോഡ് പണി വിവാദത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഐഎം സംസ്ഥാന സമിതിയിൽ അതിരൂക്ഷ വിമര്‍ശനം. അനാവശ്യ വിവാദത്തിനാണ് കടകംപള്ളി തിരികൊളുത്തിയതെന്നും ഭരണത്തിലിരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തിയെന്നുമാണ് വിമർശനം. രണ്ട് മൂന്ന് പദ്ധതികൾ തലസ്ഥാനനഗരത്തെ ശ്വാസം മുട്ടിക്കുന്നുവെന്നും യാത്രാ സൗകര്യം നഷ്ടപ്പെട്ട ജനങ്ങൾ വർഷങ്ങളായി തലസ്ഥാനത്ത് താമസിക്കുന്നുണ്ടെന്നുമായിരുന്നു കടകംപള്ളി പറഞ്ഞത്.നടപടി ഗൗരവമുള്ള സംഭവമാണെന്നും മുതിര്‍ന്ന നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.വികസനപദ്ധതിയുടെ പേരിൽ നഗരത്തിന്റെ പലഭാഗത്തും റോഡുകൾ വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. വർഷങ്ങളായി യാത്രാസൗകര്യം നഷ്ടപ്പെട്ടവരാണ് ഇവിടെയുള്ളത്. ഇതിന് പരിഹാരം കാണണം.