കോട്ടയം നഗരസഭയിൽ മുൻ ജീവക്കാരൻ നടത്തിയ 2.39 കോടിയുടെ പെൻഷൻ തട്ടിപ്പു കേസിൽ എൽഎസ്ജിഡി ജോയിന്‍റ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്ത്. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ സെക്രട്ടറി, ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് ശിപാർശ. സെക്രട്ടറി അനിൽ കുമാർ അടക്കമുള്ളവർക്കെതിരെ അന്വേഷണ റിപ്പോട്ടിൽ നടപടിയ്ക്ക് ശിപാർശ ചെയ്യുന്നത്. തട്ടിപ്പ് നടത്തിയ മുൻ ക്ലർക്ക് അഖിന്‍റെ ഫയലുകൾ ജൂനിയർ സൂപ്രണ്ടോ, അക്കൗണ്ടന്‍റോ പരിശോധിച്ചില്ല. ട്രഷറിയിലേക്കു നൽകിയ സാക്ഷ്യപ്പെടുത്തിയ കത്ത് അകൗണ്ടുകൾ പരിശോധിക്കാതെയാണ് സെക്രട്ടറി നൽകിയത്. അന്വേഷണത്തിൽ ഒരു ജീവനക്കാരി മാത്രമാണ് വിശദീകരണം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സെകട്ടറി, സൂപ്രണ്ട് എന്നിവർക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്താണ് എൽഎസ്ജിഡി ജോയിന്‍റ് ഡയറക്ടർ ആയിരുന്ന ഷാജി ക്ലമന്‍റിന്‍റെ റിപ്പോർട്ട്. 211 കോടിയുടെ പുതിയ തട്ടിപ്പ് വാർത്ത നഗരസഭയിൽ നിന്നും വീണ്ടും പുറത്തു വരുമ്പോഴാണ് പഴയ തട്ടിപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. അതിനിടെ ബജറ്റ് അവതരണദിനം അംഗങ്ങൾക്ക് പാരിതോഷികം നൽകുന്നതിന് പണപ്പിരിവ് നടത്തിയെന്ന വിവാദത്തിൽ നഗരസഭ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തു. ഇതു സംബന്ധിച്ച് തദ്ദേശ ജോയിന്റ് ഡയറക്ടർക്ക് നഗരസഭ കത്ത് നൽകി.
കോട്ടയം നഗരസഭയിൽ മുൻ ജീവക്കാരൻ നടത്തിയ 2.39 കോടിയുടെ പെൻഷൻ തട്ടിപ്പു കേസിൽ എൽഎസ്ജിഡി ജോയിന്‍റ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്ത്. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ സെക്രട്ടറി, ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് ശിപാർശ. സെക്രട്ടറി അനിൽ കുമാർ അടക്കമുള്ളവർക്കെതിരെ അന്വേഷണ റിപ്പോട്ടിൽ നടപടിയ്ക്ക് ശിപാർശ ചെയ്യുന്നത്. തട്ടിപ്പ് നടത്തിയ മുൻ ക്ലർക്ക് അഖിന്‍റെ ഫയലുകൾ ജൂനിയർ സൂപ്രണ്ടോ, അക്കൗണ്ടന്‍റോ പരിശോധിച്ചില്ല. ട്രഷറിയിലേക്കു നൽകിയ സാക്ഷ്യപ്പെടുത്തിയ കത്ത് അകൗണ്ടുകൾ പരിശോധിക്കാതെയാണ് സെക്രട്ടറി നൽകിയത്. അന്വേഷണത്തിൽ ഒരു ജീവനക്കാരി മാത്രമാണ് വിശദീകരണം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സെകട്ടറി, സൂപ്രണ്ട് എന്നിവർക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്താണ് എൽഎസ്ജിഡി ജോയിന്‍റ് ഡയറക്ടർ ആയിരുന്ന ഷാജി ക്ലമന്‍റിന്‍റെ റിപ്പോർട്ട്. 211 കോടിയുടെ പുതിയ തട്ടിപ്പ് വാർത്ത നഗരസഭയിൽ നിന്നും വീണ്ടും പുറത്തു വരുമ്പോഴാണ് പഴയ തട്ടിപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. അതിനിടെ ബജറ്റ് അവതരണദിനം അംഗങ്ങൾക്ക് പാരിതോഷികം നൽകുന്നതിന് പണപ്പിരിവ് നടത്തിയെന്ന വിവാദത്തിൽ നഗരസഭ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തു. ഇതു സംബന്ധിച്ച് തദ്ദേശ ജോയിന്റ് ഡയറക്ടർക്ക് നഗരസഭ കത്ത് നൽകി.
Post a Comment