ഗുജറാത്തിലെ ഗാന്ധിനഗറിൽ ആദിവാസി യുവതിയെ വിവസ്ത്രയാക്കി മോട്ടോർ സൈക്കിളിൽ വലിച്ചിഴച്ചു. ദാഹോദ് ജില്ലയിലെ സഞ്ജേലി താലൂക്കിലാണ് സംഭവം. സംഭവത്തിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കൂട്ടം ആളുകൾ ചേർന്ന് 35 കാരിയായ ആദിവാസി യുവതിയെ അതി ക്രൂരമായി ആക്രമിക്കുകയും വിവസ്ത്രയാക്കി റോഡിലൂടെ പരേഡ് ചെയ്യുകയും ചെയ്തു. അതിക്രൂരമായി യുവതിയെ 800 മീറ്ററോളം ദൂരത്തേക്ക് ബൈക്കിൽ വലിച്ചിഴക്കുകയും ചെയ്തു. ജനുവരി 28 നാണ് അതി ക്രൂരമായ സംഭവം നടന്നത്. സംഭവം പുറം ലോകം അറിയുന്നത് സോഷ്യൽ മീഡിയയിൽ ആക്രമണത്തിൻ്റെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ്. യുവതിയെ ആക്രമിച്ചത്. വിവാഹേതര ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു. യുവതിയുടെ ഭർത്താവിന്റെ നേതൃത്ത്വത്തിലുള്ള ഒരുകൂട്ടം ആളുകളാണ് കുറ്റകൃത്യം നടത്തിയത് എന്നാണ് വിവരം. ആളുകൾ യുവതിയെ നഗ്നയാക്കി ഗ്രാമത്തിലെ റോഡിൽ വെച്ച് ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തു.
വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ നാല് പുരുഷന്മാരും നാല് സ്ത്രീകളും നാല് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള നടപടികൾ ജുവനൈൽ ജസ്റ്റിസ് ബോർഡ് കൈക്കൊള്ളുന്നുണ്ട്.
Post a Comment