കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ കേസില്‍ ചാൻസിലർക്ക് തിരിച്ചടി. സസ്‌പെന്‍ഷന്‍ കാര്യത്തില്‍ സിന്‍ഡിക്കറ്റിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. രജിസ്ട്രാറുടെ ചുമതല നിര്‍വ്വഹണം വി സി തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി യിലാണ് വിധി. സസ്‌പെന്‍ഷന്‍ കാര്യത്തില്‍ സിന്‍ഡിക്കറ്റിന് തീരുമാനമെടുക്കാമെന്നും വൈസ് ചാന്‍സലര്‍ സിന്‍ഡിക്കറ്റ് യോഗം ഇതിനായി വിളിക്കണമെന്നും സസ്‌പെന്‍ഷന്‍ തുടരണോ എന്ന് സിന്‍ഡിക്കറ്റിന് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം ഹൈക്കോടതി വിധി സിൻഡിക്കേറ്റിൻ്റെ അധികാരങ്ങളെ അംഗീകരിക്കുന്നതാണെന്ന് ഇടത് ഡിൻഡിക്കേറ്റംഗം അഡ്വ.ജി.മുരളീധരൻ പ്രതികരിച്ചു. രജിസ്ട്രാർ സസ്പെൻഷനിൽ സിൻഡിക്കേറ്റാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും
ഹൈക്കോടതി വിധിയുടെ വെളിച്ചത്തിൽ സിൻഡിക്കേറ്റ് വിളിച്ചുചേർക്കുക മാത്രമാണ് വി.സി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.




0 Comments