എറണാകുളം: അയ്യപ്പനില്‍ വിശ്വസമില്ലാത്തവരാണ് ആഗോള അയ്യപ്പ സംഗമx നടത്തുന്നതെന്ന്ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ വാദിച്ചു. സനാധനധര്‍മത്തെ തുടച്ചുനീക്കണമെന്ന് ആഹ്വാനം ചെയ്തവരാണ് അയ്യപ്പസംഗമം നടത്തുന്നത് ദുരുദ്വേശത്തോടെ മതസ്ഥാപനങ്ങളുടെ പരിസരത്ത് മതപരമല്ലാത്ത ഒരു പരിപാടികളും സംഘടിപ്പിക്കരുതെന്നാണ് നിയമം അത് മറികടന്നാണ് അയ്യപ്പസംഗമം നടത്താനുള്ള തീരുമാനം സ്പോണ്‍സർഷിപ്പ് അടക്കം ഏത് തരത്തിലും സ്വീകരിക്കുന്ന പണം മൂര്‍ത്തിയുടേതാണ് അത് മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല ഇത് സര്‍ക്കാര്‍ പരിപാടിയാണ് ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത് അല്ലെന്ന് സര്‍ക്കാര്‍ പറയുന്നത് കള്ളമാണ് ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ എത്തുന്ന പണം ക്ഷേത്രകാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു ഇതില്‍ നേരത്തെ തന്നെ കോടതി വിധികളുണ്ട് അയ്യപ്പന്‍റെ പേര് ദുരുപയോഗം ചെയ്താണ് അയ്യപ്പ സംഗമമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.





0 Comments