ക്രിസ്മസിന് ക്രൈസ്തവർക്കെതിരെ ഉണ്ടായ ആക്രമണങ്ങളിൽ വിമർശനവുമായി സീറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ‘ദീപിക’. വർഗീയവാദികൾ അഴിച്ചുവിട്ട ആക്രമണങ്ങൾ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കും എതിരെയാണ്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം പുതിയതല്ലെന്നും മുഖപ്രസംഗത്തിൽ വിമർശനം.തടയപ്പെടേണ്ടതിനെയെല്ലാം ഭരണകൂടം പിൻവാതിൽ പ്രവേശനം നൽകുന്നുവെന്നും വിമർശനം. മത വർഗീയവാദികൾ അഴിച്ചുവിട്ട ആക്രമണങ്ങൾ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കും എതിരെയാണ്. ഗോൾവാൾക്കർ മുതൽ മോഹൻ ഭാഗവത് വരെ ഹിന്ദു രാഷ്ട്രത്തിനു വേണ്ടി പ്രസംഗിച്ചു. എന്നിട്ടും അത് ലക്ഷ്യം കാണാതെ പോയത് ഭരണഘടന കോട്ട പോലെ കവചം ഒരുക്കിയത് കൊണ്ടാണെന്ന് ദീപികയിൽ പറയുന്നു. എന്നാൽ ആ കോട്ടയുടെ കാവൽക്കാർ ആകേണ്ടിയിരുന്ന ഭരണകൂടത്തിന്റെ നിശബ്ദതയാണ് ഇപ്പോൾ നടക്കുന്നതെന്ന് വിമർശനം പുറത്ത് ക്രിസ്തുമസ് അലങ്കോലമാക്കുമ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്നു. ഇതെല്ലാം രാജ്യത്തെ പൗരന്മാരെ കാണിക്കാൻ അല്ല. മറ്റു രാജ്യങ്ങളെ കാണിക്കാൻ ആണ്. അല്ലെങ്കിൽ ആക്രമണങ്ങളെ അപലപിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുമായിരുന്നു. സംഘപരിവാർ ആഘോഷങ്ങളെക്കാൾ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത് ഈ നിശബ്ദതയാണെന്ന് ദീപികയുടെ മുഖപ്രസംഗത്തിൽ വിമർശിച്ചു.പ്രതിപക്ഷത്തിനെയും ദീപിക വിമർശിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ ഇടപെടലും ദുർബലമായിരുന്നു. ബിജെപി സർക്കാരുകൾക്ക് നിവേദനം നൽകിയത് കൊണ്ട് മാത്രം പ്രശ്നം പരിഹാരമാവില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടത്. കേരളത്തിലും പരീക്ഷണം നടത്തി. 11 വർഷത്തെ ബിജെപി ഭരണത്തിൽ നിരവധി തവണ ആക്രമണങ്ങൾ ഉണ്ടായി. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ നാലു അഞ്ചും ഇരട്ടിയായി ആക്രമണങ്ങൾ വർദ്ധിച്ചു. മതപരിവർത്തനം എന്ന പേരിലാണ് ആക്രമണങ്ങൾ മുഴുവൻ നടക്കുന്നത്. എന്നാൽ കർവാപസി എന്ന പേരിൽ നടക്കുന്ന മതപരിവർത്തനത്തിന് ഒരു കുഴപ്പവുമില്ല. ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു-ക്രിസ്ത്യൻ വർഗീയതയും ഒരുപോലെ എതിർക്കണം. അനുദിനം മാരകമായി കൊണ്ടിരിക്കുന്ന വിഷയത്തെ നേരിടാൻ പ്രസ്താവനകൾ പോരാ. രാഷ്ട്രീയപ്പാർട്ടികൾ ഇതിനായി പദ്ധതികൾ കൊണ്ടുവരണം. ദേശീയതലത്തിൽ നിയമനടപടികൾ ക്രോഡീകരിക്കാൻ സംവിധാനമുണ്ടാകണമെന്ന് ദീപിക മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു
.jpg)



إرسال تعليق