വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി


വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷക്ക് മുന്‍ഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ക്കായി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഖത്തറിലെത്തി. വെടിനിര്‍ത്തല്‍ കരാറിനെ ഇന്ത്യ സ്വാഗതം ചെയ്തെങ്കിലും അതീവ ജാഗ്രതയോടെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍.എല്ലാ ഇന്ത്യക്കാരോടും ഉടനടി ഇറാന്‍ വിടണമമെന്നും,ഇറാന്‍ കടല്‍ മേഖലയില്‍ ഉള്ള നാവികര്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.അര്‍മേനിയ, അസര്‍ബെയ്ജാന്‍ അതിര്‍ത്തികളിലൂടെ ഇറാന്‍ വിടാനാണ് ഇന്ത്യ സൗകര്യം ഏര്‍പ്പെടുത്തുന്നത്. അതേസമയം 2 ദിവസത്തെ സന്ദര്‍ശത്തിനായി ഖത്തറില്‍ എത്തിയ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവധ ചര്‍ച്ചകള്‍ നടത്തും.അതിനിടെ ഹോര്‍മുസ് കടലിടുക്ക് കടന്ന ഗ്രീന്‍ ആശ ഘജഏ ടാങ്കര്‍ മുംബൈ തീരത്ത് നങ്കൂരമിട്ടു. 15400 ടണ്‍ എല്‍പിജി ആണ് കപ്പലില്‍ ഉള്ളത്. ഹോര്‍മുസ് തുറന്ന് ദിവസങ്ങള്‍ക്കകം ഇന്ത്യയുടെ ഊര്‍ജ വിതരണം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.



Post a Comment

Previous Post Next Post

AD01